- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ പറവൂർ ഭരതൻ അന്തരിച്ചു; വിടപറഞ്ഞത് നാടകത്തിൽ നിന്നെത്തി ആറ് പതിറ്റാണ്ട് മലയാള സിനിമയിലെ നിത്യസാന്നിധ്യമായ പ്രതിഭ; വില്ലനായും സഹനടനായും കോമേഡിയനായും വെള്ളിത്തിരയിൽ ശോഭിച്ച അഭിനേതാവ്
കൊച്ചി: പ്രശസ്ത മലയാളം നടൻ പറവൂർ ഭരതൻ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി വാർദ്ധക്യസഹജയമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വടക്കൻ പറവൂരിലെ വസതിയിൽ ആയിരുന്നു. ആറ് പതിറ്റാണ്ടായ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടനാണ് ഭരതൻ. 250ലേറെ സിനിമകളിൽ ചെറുതും വലതുമായ വേഷം ചെയ്ത അദ്ദേഹം മലയാളത്തിലെ ഏറ്റവ
കൊച്ചി: പ്രശസ്ത മലയാളം നടൻ പറവൂർ ഭരതൻ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി വാർദ്ധക്യസഹജയമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വടക്കൻ പറവൂരിലെ വസതിയിൽ ആയിരുന്നു. ആറ് പതിറ്റാണ്ടായ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടനാണ് ഭരതൻ. 250ലേറെ സിനിമകളിൽ ചെറുതും വലതുമായ വേഷം ചെയ്ത അദ്ദേഹം മലയാളത്തിലെ ഏറ്റവും തലമുതിർന്ന അഭിനേതാവായിരുന്നു. ജയഭാരത് പിക്‌ച്ചേഴ്‌സിന്റെ 'രക്തബന്ധ'ത്തിലൂടെ 1960ലായിരുന്ന അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്.
കറുത്തകൈ, കടത്തുകാരൻ തുടങ്ങിയ ചിത്രങ്ങളിൽ ഗുണ്ടാ വേഷത്തിലെത്തിയ ഭരതൻ പിന്നീട് പ്രേക്ഷകരെ തീർത്തും ചിരിപ്പിക്കുകയായിരുന്നു. വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനെയും ജൂനിയർ മാൻഡ്രേക്കിലെ നായ സ്‌നേഹിയെയും ഓർത്താൽ തന്നെ ചിരിക്കാത്തവരുണ്ടോ! പിന്നെ, ഇൻ ഹരിഹർ നഗർ, മേലേപറമ്പിൽ ആൺവീട് എന്നിങ്ങനെ പോവുന്നു ഭരതനെ ശ്രദ്ധേയനാക്കിയ സിനിമകൾ.
മലയാള സിനിമയുടെ എന്നത്തെയും കാരണവരായി അവരോധിച്ചിരിക്കുന്ന തിക്കുറിശ്ശിയുടെ തൊട്ടു പിന്നാലെയാണ് ഭരതനും മലയാള സിനിമയിലെത്തിയത്, സ്വന്തം ശൈലിയുമായി. തിക്കുറുശ്ശി 1949 ലും ഭരതൻ 1950 ലുമായിരന്നു. 1928ൽ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ഭരതന്റെ ജനനം. അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയപ്പോൾ ആ ബാല്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം കയർ തൊഴിലാളിയായ അമ്മ കുറുമ്പക്കുട്ടിയുടെ ചുമതലയായി. എന്നാൽ സ്‌കൂൾ തലത്തിൽ തന്നെ ഭരതനിലെ അഭിനയ ചാതുര്യം മറനീക്കി പുറത്തുവന്നിരുന്നു.
സ്‌കൂളിൽ ഒരു തെങ്ങുകയറ്റത്തൊഴിലാളിയെ മോണോ ആക്ടിലൂടെ അവതരിപ്പിച്ച ഭരതൻ സ്വയം അറിയാതെ നാടക വേദിയിലേക്കുള്ള സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മോണോ ആക്ട് കണ്ട കെടാമംഗലം സദാശിവൻ ഭരതന് ആദ്യ അവസരം നൽകി. അങ്ങിനെ അന്ന് പുഷിണി എന്ന നാടകത്തിൽ കെട്ടിയ ജന്മി വേഷം പിന്നീട് സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടിയായി എന്നു കരുതാം. നാടകം ഭരതന് ജീവിതമായിരുന്നു, സിനിമ ജീവിത വ്രതവും. 'മാറ്റൊലി' എന്ന നാടകത്തിലെ നായിക ഭരതന്റെ ജീവിത സഖിയായതും മറിച്ചൊരു കാരണം കൊണ്ടാവില്ല.
മലയാള സിനിമകളിൽ ആദ്യകാലങ്ങളിൽ വില്ലൻ, സഹായി, കാര്യസ്ഥൻ ടൈപ്പ് റോളുകൾക്ക് ശേഷം 80കളൂടെ അവസാനം ഭരതനു കോമഡിയിൽ പൊതിഞ്ഞ ഒരു രണ്ടാം വരവ് നടത്തുകയായിരുന്ന. അതിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ചില റോളുകൾ ഉണ്ടായിരുന്നു. അതിൽ ആദ്യം ഓർക്കുക മഴവിൽ കാവടിയിലെ 'മീശ വാസുവും' പിന്നെ വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനുമാണ്. അന്നു മുതൽ ഭരതനു കൈ നിറയെ ചിത്രങ്ങളായിരുന്നു. അക്കാലത്ത് ഒരു വർഷം (1990) ഭരതൻ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രതീപ്, മധു, അജയൻ, ബിന്ദു എന്നിവർ മക്കളാണ്.