കോഴിക്കോട്: യഥാർത്ഥ മംഗലശ്ശേരി നീലകാണ്ഠനാകാൻ മോഹൻലാലിനു കഴിഞ്ഞിട്ടില്ല എന്നു മെഗാ സ്റ്റാർ മമ്മുട്ടി. കോഴിക്കോടു ചാലിപ്പുറത്തെ മുല്ലശ്ശേരി വീട്ടിൽ മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു മംഗലശ്ശേരി നീലകണ്ഠൻ എന്നു കഥാപാത്രത്തെ രഞ്ജിത്ത് സൃഷ്ടിച്ചെടുത്തത്. സിനിമയിലും സാഹിത്യത്തിലും ഏറെ പരിചിതനായിരുന്ന മുല്ലശ്ശേരി രാജഗോപാൽ മമ്മൂട്ടിയുമായി വലിയ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. മുല്ലശ്ശേരി രാജുവുമായുള്ള പരിചയം അറിയുന്നതു കൊണ്ടാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.

2002 ൽ മുല്ലശ്ശേരി രാജഗോപാൽ അന്തരിച്ചു. പത്താം ചരമവാർഷികദിനത്തിൽ തിരക്കുകൾ എല്ലാം മാറ്റിവച്ചു മമ്മൂട്ടി ചടങ്ങിൽ പങ്കെടുക്കാൻ എത്തി. അന്നു മമ്മൂട്ടി പറഞ്ഞത് യഥാർത്ഥ നീലകണ്ഠനാകാൻ മോഹൻലാലിനു കഴിഞ്ഞിട്ടില്ല എന്നായിരുന്നു. മുല്ലശ്ശേരി രാജുവിനെ അടുത്തറിയാവുന്നവർക്ക് ഈ കാര്യം അറിയമെന്നായിരുന്നു മമ്മുട്ടി പറഞ്ഞത്.