തൃശൂർ: കൊടുങ്ങല്ലൂരിൽ ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. എസ്എൽപുരം പീവെമ്പല്ലൂർ തെക്കോട്ട് ബാലൻ എന്ന ബാലാജി(57)യാണ് ഈ രീതിയിൽ ആത്മഹത്യ ചെയ്തത്. ബാലനെ കാണാതായതിനെത്തുടർന്നു വീട്ടുകാർ നൽകിയ പരാതിയിൽ മതിലകം പൊലീസ് നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തറിഞ്ഞത്. വീടിന്റെ പിറകിൽ നിന്നു പുക ഉയരുന്നതിൽ സംശയം തോന്നിയ വീട്ടുകാർ അറിയിച്ചതിനെത്തുടർന്നാണു പൊലീസ് ഈ ഭാഗത്തു തിരച്ചിൽ നടത്തിയത്.

തിരച്ചിലിൽ പൊലീസ് കണ്ടതു ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. വീടിന്റെ പിന്നിൽ ശവസംസ്‌കാരത്തിനെന്ന പോലെ ചതുരാകൃതിയിൽ ചിതയെരുക്കി. നാലു ഭാഗത്തും കർപ്പൂരവും മറ്റു പൂജാദ്രവ്യങ്ങളും വച്ചിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും ചിതപൂർണ്ണമായും കത്തി തീർന്നിരുന്നു. മൃതദേഹം പൂർണ്ണമായും കത്തിയതിനാൽ സ്ഥലത്തു മൊബൈൽ മോർച്ചറി എത്തി പോസ്റ്റുമോർട്ടം നടത്തും എന്നു പൊലീസ് അറിയിച്ചു.

പീവെമ്പല്ലൂരിൽ മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്ന ബാലനു ഭാര്യയും രണ്ടു മക്കളും ഉണ്ട്.