അലിഗഡ്: പണം കടം നൽകാത്തതിൽ കുപിതനായ യുവാവ് സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഡിലെ തിരക്കേറിയ സിവിൽ ലൈൻ പ്രദേശത്തുവച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. 30കാരനായ അൻസാർ അഹമ്മദാണ് കൊല്ലപ്പെട്ടത്.ഇയാളുടെ സുഹൃത്ത് ആസിഫ് എന്നയാളാണ് പ്രതി.

പ്രതി മയക്കുമരുന്നിനടിമയാണ്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും സിറ്റി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാർ പറഞ്ഞു. ശനിയാഴ്ച ആസിഫ്, അൻസാർ അഹമ്മദിനോട് മോട്ടോർ സൈക്കിൾ ആവശ്യപ്പെട്ട് വന്നിരുന്നു. എന്നാൽ മോട്ടോർ സൈക്കിൾ നൽകിയിരുന്നില്ല. ഇതിന് പിന്നാലെ വീണ്ടും തിരിച്ചെത്തിയ ആസീഫ് ഇയാളോട് 200 രൂപ അവശ്യപ്പെട്ടു. അതും നൽകാൻ അൻസാർ തയ്യാറായില്ല. തുടർന്ന് കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. തലയിലാണ് വെടിയേറ്റത്. സമീപത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.