- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാൽവില്ലാതെ ജനിച്ച കുട്ടികളെയും കിഡ്നിയില്ലാതെ ജനിച്ച കുട്ടികളെയും ജീവിക്കാൻ അനുവദിക്കരുത്; ആരോഗ്യമില്ലാത്ത കുട്ടികൾ ഗർഭപാത്രത്തിൽ നിന്നോ ജനനശേഷമോ ഇല്ലാതാക്കേണ്ടതാണ് പ്രകൃതി നിയമം: പ്രകൃതി കൃഷിക്കാരുടെ ആൾദൈവം ഹിലാലിന്റെ വിവരക്കേടിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: പ്രതിരോധ വാക്‌സിനുകളെ കുറിച്ചുള്ള ചർച്ചകൾ പലവിധത്തിൽ കേരളാ സമൂഹത്തിൽ നടന്നിട്ടുണ്ട്. അടുത്തിടെ സർക്കാറിന്റെ നേതൃത്വത്തിൽ വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കുംചേരിക്കെതിരെ ഒരു വിഭാഗം സൈബർ ലോകത്ത് ശക്തമായി രംഗത്തെത്തുകുയം ചെയ്തിരുന്നു. എന്നാൽ അന്ധമായ പ്രകൃതിചിന്തയും എത്രത്തോളം അപകടകരമണെന്ന് തെളിയിക്കുന്ന സംഭവത്തെ കുറിച്ച് അറിയാൻ കഴിഞ്ഞദിവസം മീഡിയാ വൺ ചാനൽ സംപ്രേഷണം ചെയ്ത കേരളാ സമ്മിറ്റ് ചർച്ച കാണുക തന്നെ വേണം. ആരോഗ്യമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ മരിക്കാൻ വിടണമെന്ന് പറഞ്ഞ പ്രകൃതി കൃഷി പ്രചാരകൻ കെ എം ഹിലാലിന്റെ വാദങ്ങളാണ് ചർച്ചയെ ചൂടുപിടിപ്പിച്ചത്. എന്നാൽ ഹിലാലിന്റെ നിലപാടിനെതിരെ ചർച്ചയെ നയിച്ച അവതാരകൻ അരുണും അതിഥികളായെത്തിയവരും പ്രതികരിച്ചു. ഡാർവിന്റെ അതിജീവിക്കൽ തിയറിയെ കൂട്ടുപിടിച്ചായിരുന്നു ഹിലാലിന്റെ വാദങ്ങൾ. ഞാൻ ഡാർവിനിസത്തിൽ വിശ്വസിക്കുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു പ്രകൃതി കൃഷി പ്രചാരകൻ ഹിലാൽ രംഗത്തുവന്നത്
തിരുവനന്തപുരം: പ്രതിരോധ വാക്‌സിനുകളെ കുറിച്ചുള്ള ചർച്ചകൾ പലവിധത്തിൽ കേരളാ സമൂഹത്തിൽ നടന്നിട്ടുണ്ട്. അടുത്തിടെ സർക്കാറിന്റെ നേതൃത്വത്തിൽ വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കുംചേരിക്കെതിരെ ഒരു വിഭാഗം സൈബർ ലോകത്ത് ശക്തമായി രംഗത്തെത്തുകുയം ചെയ്തിരുന്നു. എന്നാൽ അന്ധമായ പ്രകൃതിചിന്തയും എത്രത്തോളം അപകടകരമണെന്ന് തെളിയിക്കുന്ന സംഭവത്തെ കുറിച്ച് അറിയാൻ കഴിഞ്ഞദിവസം മീഡിയാ വൺ ചാനൽ സംപ്രേഷണം ചെയ്ത കേരളാ സമ്മിറ്റ് ചർച്ച കാണുക തന്നെ വേണം.
ആരോഗ്യമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ മരിക്കാൻ വിടണമെന്ന് പറഞ്ഞ പ്രകൃതി കൃഷി പ്രചാരകൻ കെ എം ഹിലാലിന്റെ വാദങ്ങളാണ് ചർച്ചയെ ചൂടുപിടിപ്പിച്ചത്. എന്നാൽ ഹിലാലിന്റെ നിലപാടിനെതിരെ ചർച്ചയെ നയിച്ച അവതാരകൻ അരുണും അതിഥികളായെത്തിയവരും പ്രതികരിച്ചു. ഡാർവിന്റെ അതിജീവിക്കൽ തിയറിയെ കൂട്ടുപിടിച്ചായിരുന്നു ഹിലാലിന്റെ വാദങ്ങൾ. ഞാൻ ഡാർവിനിസത്തിൽ വിശ്വസിക്കുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു പ്രകൃതി കൃഷി പ്രചാരകൻ ഹിലാൽ രംഗത്തുവന്നത്.
ജൈവകൃഷി ഒരു അസംബന്ധ നാടകമാണോ എന്ന വിഷയത്തിലായിരുന്നു കേരളാ സമ്മിറ്റ് ചർച്ച നടത്തിയത്. ഇതിൽ എത്രത്തോളം സാധ്യതയുണ്ടെന്ന വിഷയത്തെ അധികരിച്ചായിരുന്നു ചർച്ച. സ്വയംസഹായ പച്ചക്കറി വിപണന സംഘം നിറവിന്റെ പ്രസിഡന്റ് സത്യൻ, കാസർകോട് കാർഷിക സർവകലാശാല പ്രൊഫസർ ഡോ. കെ എം ശ്രീകുമാർ, ജനകീയ ജൈവ പച്ചക്കറി കൃഷി നേതാലും കേരളാ കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ കെ പി കുഞ്ഞഹമ്മദ് കുട്ടി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ചർച്ച പുരോഗമിക്കവേ കാൻസറിനെ കുറിച്ചും ജനനനിരക്കിനെ കുറിച്ചും ചർച്ചയായി. ഇതോടെയാണ് ശിശുമരണ നിരക്ക് കുറയ്ക്കുന്നത് പ്രകൃതി നിയമങ്ങൾക്ക് എതിരാണെന്ന് പറഞ്ഞ് ഹിലാൽ രംഗത്തെത്തി. ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ നിന്നോ ജനിച്ച ശേഷമോ ഇല്ലാതാകേണ്ടതാണ് എന്നതാണ് പ്രകൃതി നിയമമെന്നാണ് ഹിലാൽ വാദിച്ചത്.
ഇതോടെ അവതാരകൻ ഇറ്റ്‌സ് ടൂ ക്രുവൽ എന്ന് പറഞ്ഞു പ്രതിരോധിച്ചു. ആരോഗ്യമില്ലാത്ത ഒരു കുഞ്ഞിനെ കൊന്നു കളയണമെന്നാണ് ഹിലാലിന്റ വാദങ്ങളെന്നും പറഞ്ഞു. എന്നാ,ൽ കൊന്നു കളയണമെന്ന് താൻ പറഞ്ഞില്ലെന്ന് പറഞ്ഞ ഹിലാൽ തന്റെ വാദങ്ങളിൽ ഉറച്ചു നിന്നു. താങ്കളിങ്ങനെ മുഖത്ത് നോക്കി കള്ളം പറയരുതെന്ന് അവതാരകനോടായി പറയുകയും ചെയ്തു. കൊന്നു കളയണമെന്ന് ഞാൻ പറഞ്ഞിട്ടില്ല, മരിക്കാൻ അനുവദിക്കണം. ജീവിക്കാൻ അർഹതയില്ലാത്ത അനാരോഗ്യമുള്ള തലമുറയെ മരിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. അത്തരക്കാർ ജീവിക്കാന് പാടില്ലെന്ന് പറഞ്ഞ് വീണ്ടും നിലപാട് വ്യക്തമാക്കി.
എന്നാൽ, അത് തന്നെയാണ് കൊല്ലണം എന്ന് പറഞ്ഞതിലൂടെ വ്യക്തമാക്കുന്നത് എന്നായിരുന്നു അരുണിന്റെ വാദം. ഞെക്കി കൊല്ലുകയല്ല വേണ്ടതെന്ന് പറഞ്ഞ ഹിലാൽ വൈദ്യശാസ്ത്രത്തെയും തള്ളിപ്പറഞ്ഞു. അനാരോഗ്യമുള്ള കുഞ്ഞുങ്ങലെ ഇങ്ങനെ കൃത്രിമാമായി ജീവിപ്പിക്കുന്നത് എന്തിനെന്ന് അറിയുമോ? മരുന്നു കമ്പനികൾക്കും ആശുപത്രികൾക്കും നമ്മെ കൊള്ളയടിക്കാൻ വേണ്ടിയാണെന്നായിരുന്നു ഹിലാൽ വാദിച്ചത്. എന്നാൽ, ഹിലാലിനോട് വിയോജിച്ച പരിപാടിയിൽ പങ്കെടുത്തവരെല്ലാം ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കുകായാണ് വേണ്ടതെന്ന വാദത്തിൽ ഉറച്ചു നിന്നു.
നേരത്തെ ചർച്ച തുടങ്ങഇയപ്പോൾ തന്നെ ജൈവകൃഷി എന്നല്ല വിഷരഹിത കൃഷി എന്നാണ് പറയേണ്ടതെന്നുമാണ്. ജൈവ കീടനാശിനികൾ പോലും ഉപയോഗിക്കാതെ വിഷരഹിത കൃഷിയാണ് താൻ നടത്തുന്നതെന്നുമാണ് കെ എം ഹിലാൽ വാദിച്ചത്.