റ്റവും ഹോട്ടായ പോൺസ്റ്റാറായി പ്രമുഖ പോൺ സൈറ്റ് തെരഞ്ഞെടുത്ത ലബനീസ് നടി 21-കാരിയായ മിയ ഖലീഫയ്‌ക്കെതിരേ നാട്ടുകാർ. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതു മുതൽ മിയയ്ക്ക് നിരന്തരം വധ ഭീഷണികളാണ്. പശ്ചിമേഷ്യയിലാകെ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയയിലും നടിക്കെതിരേ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. 'നിന്റെ തല താമസിയാതെ അറുക്കപ്പെടും' എന്നായിരുന്നു ഒരു പോസ്റ്റ്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും തന്റെ ലബനീസ് പൈതൃകം ഇടക്കിടെ ഉയർത്തിക്കാട്ടുന്നതിനാൽ ലബനാനിൽ മിയക്കെതിരേ വ്യാപക പ്രതിഷേധമുണ്ടെന്ന് ലബനീസ് പത്രങ്ങൾ പറയുന്നു. ലബനാന്റെ അറബി ഭാഷയിലുള്ള ദേശീയ ഗാനത്തിന്റെ ആദ്യ വരികൾ നടി ശരീരത്തിൽ ടാറ്റൂ ആക്കി പതിച്ചിട്ടുണ്ട്. ഇതു തുറന്നു കാണിക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്യാറുള്ളത്.

മിയ പോൺ രംഗത്തെത്തിയിട്ട് മൂന്ന് മാസമെ ആയിട്ടുള്ളൂ. പ്രതിഷേധങ്ങൽക്കെതിരെ ശക്തമായി തന്നെയാണ് മിയ പ്രതികരിച്ചതും. 'എന്നേക്കാൾ ഗൗരവമേറിയ വിഷയങ്ങളൊന്നും പശ്ചിമേഷ്യയിലില്ലെ?' മിയ ചോദിക്കുന്നു. ഒരു പ്രസിഡന്റിനെ കണ്ടെത്തുകയും ഐസിസിനെ നേരിടുകയും അവർ ചെയ്യട്ടെ എന്നും നടി പറയുന്നു. ലബനാനിൽ ജനിച്ച മിയ ഇപ്പോൾ അമേരിക്കയിലെ മയാമിയിലാണ്.