- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓണം കഴിഞ്ഞിട്ടും പിടിതരാതെ തങ്കവില...'; സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; പവന് 640 രൂപ വർധിച്ചു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; ആശങ്കയിൽ വ്യാപാരികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധനവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില ഇന്ന് 79,560 രൂപയിലെത്തി. ഇന്നലെ 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്.
ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ കൂട്ടി ഒരു പവൻ്റെ ആഭരണത്തിന് കുറഞ്ഞത് 87,000 രൂപയെങ്കിലും നൽകേണ്ടി വരും. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9945 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 8165 രൂപയും 14 കാരറ്റ് സ്വർണത്തിന് 6355 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3600 ഡോളറിന് മുകളിലെത്തിയതും രൂപയുടെ വിനിമയ നിരക്ക് 88.20 ആയി ഉയർന്നതും സംസ്ഥാനത്തെ സ്വർണവില വർധനയ്ക്ക് കാരണമായിട്ടുണ്ട്. ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപയാണ്. ഡോളറിനെ മറികടന്ന് സ്വർണം ഒരു ആഗോള കറൻസിയായി മാറിയെന്നും റിപ്പോർട്ടുകളുണ്ട്.