- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലവർഷം 2021 ഔദ്യോഗിക കലണ്ടർ അവസാനിച്ചു; കേരളത്തിൽ മഴ 16 ശതമാനം കുറവെന്ന് കണക്കുകൾ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ല; കുറവ് വയനാട്
തിരുവനന്തപുരം: ഔദ്യോഗികമായി 2021 കാലവർഷത്തിന്റെ കലണ്ടർ അവസാനിക്കുമ്പോൾ കേരളത്തിൽ ലഭിക്കേണ്ട മഴയിൽ 16 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കാലവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ. കേരളത്തിൽ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ മുപ്പതുവരെ വരെ ലഭിച്ചത് ശരാശരി 1718.8 മില്ലിമീറ്റർ മഴയാണ്. ശരാശരി ലഭിക്കേണ്ടിയിരുന്നത് 2049.2 മില്ലിമീറ്റർ മഴയായിരുന്നു.
കാസർകോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 2398.7 മില്ലിമീറ്റർ. എന്നാൽ കാസർകോടും ശരാശരി ലഭിക്കേണ്ട മഴയെക്കാൾ 19% കുറവാണു ഇത്തവണ ലഭിച്ചത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് ശരാശരിയെക്കാൾ 11% കുറവ് രേഖപ്പെടുത്തി 2287.9 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ് 1725.5 മില്ലിമീറ്റർ.
അതെ സമയം സംസ്ഥാനത്ത് മൊത്തത്തിൽ നോക്കിയാൽ പത്തനംതിട്ട തിട്ട ജില്ലയിൽ മാത്രമാണ് ഇത്തവണ ശരാശരി ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ചത്. 1618.7 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ പത്തനംതിട്ടയിൽ കിട്ടിയത് 1684.3 മില്ലീമീറ്റർ മഴയാണ്. അതായത്, 4% കൂടുതൽ മഴ ഈ തെക്കൻ ജില്ലയിൽ ലഭിച്ചു.
ശരാശരിയേക്കാൾ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്, പ്രതീക്ഷിച്ച മഴയെക്കാൾ 32% കുറവ് മഴയാണ് ഇവിടെ ലഭിച്ചത്. പാലക്കാട് ജില്ലയിൽ 26% മഴ കുറവാണ് ഈ മൺസൂൺ കലണ്ടറിൽ ലഭിച്ചത്. ഔദ്യോഗികമായി മെയ് 31 രാവിലെ 8.30 മുതൽ സെപ്റ്റംബർ 30 രാവിലെ 8.30 വരേയുള്ള കാലയളവിൽ പെയ്ത മഴ ആണ് കാലവർഷ മഴയായി കണക്കാക്കുന്നത്.
അതേ സമയം കാലവർഷ കലണ്ടർ അവസാനിച്ചെങ്കിലും ഇതുവരെ കേരളത്തിൽ നിന്നും കാലവർഷം പിൻവാങ്ങിയിട്ടില്ലെന്നാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ഉത്തരേന്ത്യായിൽ നിന്ന് ഒക്ടോബർ ആറോടെ മാത്രമേ പിൻവാങ്ങൽ ആരംഭിക്കുകയയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.




