കൊച്ചി: ഇനി ശ്രീനിവാസന്‍ ഓര്‍മ്മയാണ്. പ്കഷേ ആ ഓര്‍മ്മ മായുകയുമില്ല. അഭിനയത്തിലും ഒരുപോലെ മാറ്റുതെളിയിച്ച വ്യക്തിത്വം. മലയാള സിനിമയില്‍ തന്നെ ശ്രീനിവാസന്‍ തൂലിക എടുത്തു വെള്ളിത്തിരയില്‍ എത്തിച്ച ആക്ഷേപഹാസ്യ സിനിമകള്‍ കാലങ്ങളെയും തലമുറകളെയും അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ്. സന്ദേശം എന്ന സിനിമ ഇപ്പോഴും സൈബറിടത്തില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ നിന്നുമറിയാം ശ്രീനിയുടെ പ്രതിഭാമികവ്. സിനിമാ രംഗത്ത് സജീവമായി ശ്രീനിവാസന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അഭിനയിക്കാന്‍ കിട്ടുന്ന അവസരം കളയാറില്ലായിരുന്നു. കേരളത്തിലെ ഒരു സാമൂഹിക വിമര്‍ശകന്‍ കൂടിയായിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്നു പറയാനും അദ്ദേഹം മടിച്ചിരുന്നില്ല. തമാശ കലര്‍ത്തി കൊണ്ടാണ് പലപ്പോഴും അദ്ദേഹം ഇത് വിശദീകരിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള വ്യവസ്ഥാപിതമായ സംവിധാനങ്ങളെ വിമര്‍ശിക്കാനും ശ്രീനിവാസന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല.

നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള ശ്രീനിവാസന്‍ ഷാജന്‍ സ്‌കറിയക്ക് നല്‍കിയ അഭിമുഖത്തില്‍ ചെറുപ്പകാല വിശേഷങ്ങളും നാടകരചനയെക്കുറിച്ചും, അഭിനയ പഠനകാല വിശേഷങ്ങളും പങ്കുവെച്ചിരുന്നു. തലശ്ശേരിയിലെ പാട്യത്തു ജനിച്ച് പിന്നീട് മലയാള സിനിമയിലെ ഉയരങ്ങള്‍ കീഴടക്കിയ കഥയാണ് ശ്രീനി പങ്കുവെച്ചത്. കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ കുടുംബത്തില്‍ നിന്നും സിനിമയില്‍ എത്തിയപ്പോള്‍ അവരെ രൂക്ഷമായി വിമര്‍ശിച്ച വ്യക്തി കൂടിയാണ് ശ്രീനി. ചെന്നൈയില്‍ അഭിനയം പഠിക്കാന്‍ പോയ കാലത്ത് രജനീകാന്ത് സീനിയര്‍ പഠിതാവായ കാര്യവുമെല്ലാം അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

തലശേരിക്കടുത്തുള്ള പാട്യത്ത ജനിച്ച ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച ആളാണ്. ശ്രീനിവാസന്റെ കഥകളില്‍ പലതും അനുഭവങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയെടുത്തതുമാണ്. അദ്ധ്യാപകന്‍ കൂടിയായ അച്ഛന് കൃഷിയോട് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും താനും കൃഷിയെ ഇഷ്ടപ്പെടുന്നുവെന്നും പുറത്ത് നിന്നു വാങ്ങുന്ന സാധനം കൃഷിയിടത്തില്‍ പലതരം കീടനാശിനികളും രാസവളവുമൊക്കെ ഉപയോഗിച്ചു മനുഷ്യര്‍ക്ക് കഴിക്കാന്‍ പറ്റാത്ത വസ്തുക്കള്‍ ആയതിനാല്‍ താന്‍ കൃഷിയിലേക്ക് തിരിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീനിവാസന്‍ മറുനാടന് മുമ്പ് അനുവദിച്ച അഭിമുഖത്തിലേക്ക്...

ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി എങ്ങനെയാണ്?

വല്യ കുഴപ്പം ഇല്ലാന്ന് തോന്നുന്നു.ഇപ്പോഴത്തെ ആരോഗ്യം സംസാരിക്കാന്‍ ഉള്ള ചെറിയ ഒരിതുണ്ട്. തൃപ്പൂണിത്തുറയില്‍ ആണ് വൈഫും സാറും പിള്ളേരും താമസിക്കുന്നത്. വിനീത് ഇപ്പോള്‍ ചെന്നൈയില്‍ ആണ്. ഇടയ്ക്ക് വരും ധ്യാന്‍ ഷൂട്ടിങ്ങില്‍ ഇല്ലെങ്കില്‍ ഇവിടെയാണ്. ഇളയമകനാണ് നോട്ടം കൂടുതല്‍. അപ്പോള്‍ ഭാര്യയും ഭര്‍ത്താവും സന്തോഷത്തോടു കൂടി കളിചിരികളോടെ കഴിഞ്ഞു പോകുന്നു.

കൃഷി സ്ഥലത്ത് പോകാറുണ്ടോ?

ഇടയ്ക്ക് പോകും നല്ല ഉത്സാഹത്തോടെ സിനിമയില്‍ പോകാന്‍ പറ്റിയിരുന്നെങ്കില്‍ നമ്മള്‍ ഈ പാടത്തേക്ക് ഇറങ്ങുന്ന റോഡു വരെ കാറില്‍ പോകും. അതു കഴിഞ്ഞ് കുറച്ച് നടക്കും അതൊക്കെയേ പറ്റൂ. അതു കഴിഞ്ഞ് വെജിറ്റബിള്‍ കൃഷി തുടങ്ങിയിട്ടുണ്ട്. അവിടെ പോകും ഇപ്പോഴും.

എന്താണ് ഈ കൃഷിയോട് ഇത്രയും താല്‍പ്പര്യം ഉണ്ടാകാന്‍ കാര്യം?

അത് പിന്നെ പ്രധാനമായിട്ട് നമ്മള്‍ അതിനെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ താല്‍പ്പര്യപ്പെടും കാരണം നമ്മള്‍ പുറത്ത് നിന്നു വാങ്ങുന്ന സാധനം കൃഷിയിടത്തില്‍ പലതരം കീടനാശിനികളും രാസവളവുമൊക്കെ ഉപയോഗിച്ചു മനുഷ്യര്‍ക്ക് കഴിക്കാന്‍ പറ്റാത്ത വസ്തുക്കള്‍ ആണ് നമ്മള്‍ സാധനങ്ങള്‍ ആയിട്ട് കഴിക്കുന്നത്. അതുകൊണ്ടാണ് നമ്മളെ കൃഷ്യയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. പിന്നെ ചെറുപ്പം തൊട്ട് എന്റെ അച്ഛന് കൃഷിയോട് താല്‍പ്പര്യം ഉള്ള ആളാണ്. അപ്പോള്‍ ഞാന്‍ ചെറുപ്പത്തിലേ നമ്മുടെ പാടശേഖരത്തൊക്കെ ഞാനും പോകുമായിരുന്നു. അതിന്റെ ഒന്നാമത്തെ കാര്യം അച്ഛന്‍ പ്രതിഫലം തരും രണ്ടു രൂപ. അതുകൊണ്ട് സിനിമ കാണാന്‍ പോയിട്ടുണ്ട്. അതാണ് മെയിന്‍ ആയിട്ട് ഇഷ്ടം.

പാട്ട്യത്താണ് അന്ന്. പാട്ട്യത്ത് തീയേറ്ററുകള്‍ വന്നത് കുറേ കഴിഞ്ഞിട്ടാണ്. കൊയ്ത്തുപറമ്പില്‍ നടന്നു പോകും. നടന്നു പോകാന്‍ ഉള്ള മൂന്നു കിലോമീറ്ററേ ഉള്ളൂ. ആ സമയത്ത് ഒക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയമാണ് സിനിമ കൂടുതല്‍ കണ്ടിട്ടുള്ളത്. ഞാന്‍ ആദ്യമായിട്ടു കണ്ട സിനിമ ഉദയായുടെ ഉമ്മ എന്നു പറയുന്ന സിനിമയാണ്. പിന്നെ സിനിമ വീണ്ടും വീണ്ടും കാണമമെന്നത് ആഗ്രഹം ഇങ്ങനെ മനസ്സിലേക്ക് വന്നു. പക്ഷെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ നാടക ഭ്രാന്തന്‍ ആയിരുന്നു. നാടകങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ വളരെ ചെറുപ്പത്തിലേ നാടകത്തിന്റെ പരിപാടി തുടങ്ങിയതാ.

അതായത് ഈ നെല്‍കൃഷി വിരിച്ചു കഴിഞ്ഞാല്‍ ചെറിയ കാലഘട്ടത്തില്‍ ആ പാടം മുഴുവന്‍ വെള്ളരി നടും. ഒരു മൂന്നു മാസത്തേക്ക് അപ്പോള്‍ ഇത് കായിച്ചു കഴിഞ്ഞ് ആണ് ചെറിയ ഇറങ്ങും ഈ വെള്ളരിക്ക തിന്നാന്‍ വേണ്ടി അപ്പോള്‍ അതിനു വേണ്ടി ഞാന്‍ ആള്‍ക്കാര്‍ ഒരു ദിവസം ഞങ്ങളുടെ പ്രായത്തില്‍ ഉള്ള കുട്ടികള്‍ ഒക്കെ അവിടെ സ്റ്റേജ് പോലെ കെട്ടിയിട്ട് അവിടെ നാടകം വെള്ളിരി നാടകം എന്നു പറഞ്ഞ് നടത്തും അപ്പോള്‍ ആളും വരും ഒച്ചയും ബഹളവം ഒക്കെ ഉണ്ടാക്കി രാത്രി മുഴുവന്‍. എന്നെക്കാളും മുമ്പേ ആള്‍ക്കാര്‍ ചെയ്തതാണ് ഞാനും കൂടെ ചെയ്തു. അതിനുശേഷം ഉള്ള എനിക്ക് ഓര്‍മ്മയുള്ളൂ. ആ സമയത്ത് ഒക്കെ വായില്‍ തോന്നിയത് ഒക്കെ തല്‍ക്കാലം തട്ടിക്കൂട്ടുന്നതാണ് പിന്നെ ആലോചിച്ച് നോക്കിയപ്പോള്‍ എനിക്ക് തോന്നുന്നത്. പിന്നീട് ആ ഒരു പരിചയം കാരണം എനിക്ക് സ്റ്റേജില്‍ ആള്‍ക്കാരെ അഭിമുഖീകരിക്കാന്‍ എന്നു പറയുന്നത് ഒരു പേടിയുള്ള വിഷയമാണ്.

അതു കഴിഞ്ഞ് ആറാം ക്ലാസില്‍ വച്ചിട്ട് ഞാന്‍ ആദ്യത്തെ ഒരു സ്‌ക്രിപ്റ്റ് എഴുതുന്നത്. ഞാന്‍ സ്വന്തമായിട്ട് അത് എങ്ങനെയാണെന്ന് വച്ചാല്‍ നാട്ടിന്‍പുറത്ത് ആരാ കഥയുണ്ടാക്കിയത് എന്ന് ഇന്നും എനിക്ക് ആരും എന്നോട് പറഞ്ഞ കഥയല്ല. അവിടുത്തെ അന്തരീക്ഷത്തില്‍ നിന്ന് എനിക്ക് കിട്ടിയ കഥയാണ്. അതിന്റെ പേര്. കമ്പിയടിച്ച കോല്‍ എന്നാണ്. നാട്ടിന്‍പുറത്തെ വഴിയിലൂടെ നടക്കുമ്പോള്‍ അടുത്ത വീട്ടില്‍ പായസം ഉണ്ടാക്കുന്ന ഒരു മണം കിട്ടും. അപ്പോള്‍ കുറച്ച് പായസം കിട്ടിയിരുന്നെങ്കില്‍ കുടിക്കാമായിരുന്നു. പരിചയം ഉള്ള ആള്‍ക്കാര്‍ അല്ലെ അങ്ങനെ അവിടെ കേറി ചെന്ന് കുറേ പ്രായം ഉള്ള ആള് നിന്നെ ഇങ്ങോട്ട് ഒന്നും കാണാന്‍ ഇല്ലല്ലോ നീ എപ്പോഴും തിരക്കാല്ലോ എപ്പോഴും വരാന്‍ പറ്റത്തില്ലല്ലോ. നമ്മള്‍ ഇടയ്ക്ക് കാണുന്ന പിന്നെ എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ ചോദിക്കും. അപ്പം ഇവര് പറയുന്നത് കേള്‍ക്കും പക്ഷെ പായസിന്റെ കാര്യം ചോദിക്കത്തില്ല. ഇവര് എന്തു പറഞ്ഞിട്ടും പായസം കുടിച്ചിട്ടു പോകാം എന്നു പറയുന്നേയില്ല. പുള്ളി അത് പലത് സംസാരിച്ചു അപ്പോള്‍ പുള്ളി അവസാനം മകന്റെ പിറന്നാള്‍ ആയിട്ട് പായസം ഉണ്ടാക്കിയിട്ട് മകനും പായസം അയച്ച് കൊടുക്കണ്ടേ അപ്പം അവര് പറഞ്ഞു. മകന് അങ്ങനെ അയക്കാന്‍ പറ്റുമോ എന്ന് അല്ലാതെ പായസം അടിക്കാന്‍ കമ്പിയടിച്ചാല്‍ പോരെ. ഇപ്പം അടിച്ചാല്‍ അരമണിക്കൂര്‍ കഴിയമ്പോള്‍ അവിടെ കിട്ടും.

അപ്പം അവര് പറഞ്ഞു ഇതെന്തു മണ്ടത്തരമാണ് ഇതവരെ കേട്ടിട്ടില്ലല്ലോ ഇത് ഇപ്പം തുടങ്ങിതാണ്. രണ്ട് ചാക്ക് പഞ്ചസാരയണ് വന്നത് ഇവിടെയൊക്കെ പഞ്ചസാര തീര്‍ന്നു. കച്ചവടം നടക്കാതെ കമ്പിയടിച്ച് നാട്ടില്‍ വന്ന പല കഥകളും പറഞ്ഞു. അരമണിക്കൂര്‍ കൊണ്ട് പായസം അവന് കുടിക്കാന്‍ പറ്റും. എന്നു പറഞ്ഞപ്പോള്‍ പിന്നെ അടത്ത സീന്‍ ആണ് . മകന്റെ കത്ത് നീ തന്നെ വായിക്കാന്‍ പറഞ്ഞ് പോസ്റ്റ്മാന്‍ തന്നെ വായിച്ചു കൊടുക്കുകയാണ്. നമ്മള്‍ക്ക് അന്ന് തലയ്ക്ക് ഭ്രാന്ത് പിടിച്ചതാ പായസം കമ്പിടയിച്ചു എന്നു പറഞ്ഞപ്പോള്‍ എന്തെക്കെയോ മണ്ടത്തരങ്ങള്‍ എഴുതി കത്ത് അയച്ചതാ. അതോടെ അത് പറ്റിക്കലാണെന്ന് മനസ്സിലായി. അങ്ങനെ ഒരു ദിവസം വഴിയില്‍ വച്ചു കണ്ടുപിടിച്ചു എന്നെ ഇങ്ങനെ പറ്റിച്ചു. നീ ഇങ്ങനെ ചതിക്കാന്‍ പാടുണ്ടോ. മാറി നില്‍ക്കാ എനിക്ക് ഭ്രാന്ത് ആണെന്ന് അറിഞ്ഞിട്ട് ഞാന്‍ അങ്ങോട്ട് വരണം എന്നു വിചാരിച്ചതാണ്. എന്താന്ന് വച്ചാല്‍ നമ്മള് പായസം കമ്പിയടിച്ച സമയത്ത് തന്നെ അതിലും ഭേദം ഇങ്ങോട്ട് കമ്പിയടിച്ചു. അതു തമ്മില്‍ കൂട്ടിയടിച്ചു പൊട്ടിപോയി.

ഈ ആറാം ക്ലാസില്‍ പടിക്കുമ്പോഴേ ഈ ഹാസ്യം എങ്ങനെ വന്നു?

ഞാന്‍ അല്ല ഇതിന്റെ നാട്ടില്‍ ഉള്ള ഏതോ വിരുതന്മാരാ അവര് പറഞ്ഞ കഥയായിരിക്കും. നമ്മള്‍ കൂട്ടി ഇങ്ങനെയാക്കി. ഇത് ഭയങ്കര ഹിറ്റായി. മൊത്തത്തില്‍ ഹാസ്യം പിന്നീട് ജീവിതത്തിലേക്ക് വരുമ്പോള്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യന്റെ ജീവിതത്തില്‍ ഒരു രസം ഉള്ള കാര്യങ്ങളില്‍ ആണല്ലോ എല്ലാം കാണുന്നത്. പ്രധാനമായിട്ട് നമുക്ക് ആദ്യം നമുക്ക് ചിരി തോന്നുന്ന കാര്യങ്ങളോട് നമുക്ക് തന്നെ ഇഷ്ടമുണ്ടാകും. അത് ജനറേറ്റ് ചെയ്യാം പിന്നെ നമുക്ക് സാധിക്കൂ. അപ്പോള്‍ അതില്‍ നിന്നു സ്‌ട്രോങ്ങ് ഉള്ള സാധ്യതകളും ഉള്ള സ്ഥലങ്ങളില്‍ ഒക്കെ നമ്മള്‍ ആള്‍ക്കാര്‍ പോകും.

യുപി സ്‌കൂളില്‍ വച്ചാണ് എഴുതുന്നത് അവിടുന്ന് ടീച്ചേഴ്‌സും ഒക്കെ പിന്നെ ഇങ്ങോട്ട് ചോദിക്കാന്‍ തുടങ്ങി ഈ സാഹിത്യ സമാജത്തിന്റെ അന്ന് പ്രസംഗിക്കാനും പല പരിപാടികള്‍ ഉണ്ടല്ലോ. യുപി സ്‌കൂളില്‍ അപ്പോള്‍ അങ്ങനെ ഇപ്രാവശ്യം വല്ല നാടകവും ഉണ്ടോ എന്ന് അവര് ചോദിക്കും. അപ്പം അതാണ് നമ്മള്‍ വീണ്ടും വീണ്ടും ഉണ്ടാക്കാന്‍ ഉള്ള പ്രചോദനം. അച്ഛന്‍ അദ്ധ്യാപകനായിരുന്നു. അച്ഛന്‍ ഭയങ്കര അടിയായിരുന്നു. അപ്പം പിന്നെ എങ്ങനെ ഹാസ്യം വരും. ഞാന്‍ പ്രിഡിഗ്രി പഠിക്കുമ്പോള്‍ അച്ഛന്‍ തല്ലു നിര്‍ത്തിയത്. അമ്മയെ തല്ലുമ്പോള്‍ ഞാന്‍ അച്ഛന്റെ കയ്യിക്ക് പിടിച്ചു. അപ്പം കയ്യ് ഇങ്ങനെ പിടിച്ചപ്പോള്‍ അച്ഛന്‍ നോക്കി ഞാന്‍ പഞ്ഞു അച്ഛന്റെ മകനാണ് ഞാന്‍ എന്ന തോന്നല്‍ ഉണ്ടെങ്കില്‍ പ്രശ്‌നമാണെന്നു പറഞ്ഞു. അച്ഛന്‍ പേടിച്ചു പോയി കാരണം ഞാന്‍ ഒന്നു തൊട്ടാല്‍ അച്ഛന് നാണക്കേടല്ല. ഇതില്‍ നിന്നും പേടിച്ചു. അതോടു കൂടി അടി നിര്‍ത്തി. അമ്മയെയും മക്കളെയും തല്ലു നിര്‍ത്തി. എല്ലാം നിര്‍ത്തി.

അച്ഛന്‍ ഭയങ്കര സിപിഎം ആയിരുന്നു. കോണ്‍ഗ്രസ്സുകാരെ തല്ലാന്‍ പോയതാ, അദ്ധ്യാപകന്‍ ആണെങ്കിലും ആരെയും കോണ്‍ഗ്രസ്സുകാരു കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ തല്ലിയെന്നു കേട്ടാല്‍ അച്ഛന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടും. തല്ലാന്‍ വേണ്ടി. അതുകൊണ്ട് ഞാന്‍ ഒക്കെ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിചാരിച്ചത് ചെങ്കൊടിയും പിടിച്ച് നടക്കുമായിരുന്നു. ചൊങ്കൊടി തൊട്ടു കളിക്കണ്ട ഇത് ചന്ദ്രനില്‍ കൂട്ടിയിടണം എന്നു പറഞ്ഞ് കൊണ്ട് മുദ്രാ വാക്യം വിളിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കെഎസ്എഫായിരുന്നു. കോളേജില്‍ വച്ചു കഴിഞ്ഞപ്പോള്‍ വളെര നമുക്ക് ഇഷ്ടപ്പെട്ട ആള്‍ക്കാര് കൂടെ ഞാന്‍ കുറച്ച് കാലം എനിക്ക് പ്രത്യേകിച്ച ഒരുപാട് താല്‍പ്പര്യം തോന്നിയില്ല. കെഎസ.യു ആയിട്ടുണ്ട് എബിവിപി ആയിട്ടുണ്ട്.

അന്ന് കോളേജില്‍ എബിവിപി ആയിരുന്നു ഞാന്‍. കുറച്ച് കാലം എന്നിട്ട് ഇങ്ങനെ പല പാര്‍ട്ടിയായി കഴിഞ്ഞപ്പോള്‍ എന്റെ എബിവിപിയുടെ കൊണ്ടു നടന്ന് ആള് സുരേഷ് ചന്ദ്രന്‍ എന്നുള്ള വയനാട്ടുകാരന്‍ കോളേജ് വിട്ടയുടനെ എന്നെ അന്വേഷിച്ചപ്പോള്‍ സുരേഷ് അന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി. സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറിയായി. ഇപ്പോള്‍ മന്ത്രി പി പ്രസാദ് ഇവിടെ വന്നായിരുന്നു അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് സിപിഎം വയനാട് ജില്ലാ സെക്രട്ടറി എനിക്ക് അറിയാം. എനിക്ക് പരിചയം ഉള്ള രീതിയില്‍ സുരേഷ് ഇപ്പോള്‍ മരിച്ചു പോയി ആള്. ഈയിടെ പി ജയരാജന്‍ അതായത് പേപ്പറില്‍ രാഷ്ട്രീയം എന്ന് പറയുന്ന എന്നെ ഇങ്ങനെ പഠിക്കുന്ന സമയത്ത് എബിവിപി കുറ്റം പറയുന്നത് അല്ല. അല്‍പ്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ജനസഭയെഴുതിയിട്ടുണ്ട്. കുറച്ച് ബുദ്ധി വന്നപ്പോള്‍ ഞാന്‍ കെ.എസ്.യുയായി. അല്‍പ്പം കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപിയായി. സാമാന്യം ബുദ്ധി വന്നപ്പോള്‍ ഞാന്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. കിറ്റക്‌സിന്റെ ഇവിടുന്നും ഞാന്‍ മാറും. ഏതു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്. അതിനു മറുപടി ഉണ്ടായിട്ടില്ല.

അച്ഛന്റെ കമ്മ്യൂണിസം അച്ഛന്റെ തകര്‍ച്ചയോടു കൂടി കഴിഞ്ഞു. ആ കഥയാണ് വരവേല്‍പ്പ് എന്നു പറയുന്ന ആ സിനിമ. അച്ഛന്‍ സ്‌കൂള്‍ റിട്ടയര്‍ ചെയ്ത് ആക്ടിവിറ്റി ചെയ്യാമെന്ന് ഞങ്ങള്‍ താമസിക്കുന്ന ആ നാട്ടില്‍ സാമാന്യം വലിയ വീട് ഉണ്ട് രണ്ടു നില വീട് പണയം വച്ചിട്ട് കഥയാണ് വരവേല്‍പ്പ്. അച്ഛന്‍ ബസു വാങ്ങിയിട്ട് കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്‍ ബസു വാങ്ങിയപ്പോള്‍ ശത്രുക്കള്‍ ആയി. കംപ്ലീറ്റ് കമ്മ്യൂണിസ്റ്റുകാര്‍ ശത്രുക്കളായി. എന്നിട്ട് ജപ്തി ചെയ്തു സമരം വന്നത് കോട്ടിയൂര്‍ ഉത്സവത്തിന് ആ പടത്തില്‍ തന്നെയുണ്ട്. ജഗദീഷ് ആണ് ആ റോള്‍ അഭിനയിച്ചത്. കണ്ടക്ടര്‍ ആയിട്ട് അടിച്ചോണ്ട് പോകുന്നത് പൈസ മോഷ്ടിച്ചത് അയാള ആറു മാസം കഴിഞ്ഞപ്പോള്‍ സിഐടിയുവിന്റെ അടുത്തി ചെന്ന് ഒരു കത്തു കൊടുത്തു. സിഐടിയുവിന്റെ കത്ത് അയച്ച ആ ,സെക്രട്ടറി അച്ഛന് കൂടതല്‍ ദേഷ്യമായി. അനധികൃതമായി പിരിച്ചു വിട്ടു എന്നാണ.

അച്ഛനും അബദ്ധം പറ്റിയിട്ടുണ്ട് കംപ്ലയിന്റ് ചെയ്യുമോ ചെയ്തില്ല അന്ന്. കാരണം കുറച്ച് കഴിഞ്ഞപ്പോള്‍ നേരെ അച്ഛന്‍ കുറ്റക്കാരന്‍ ആയി. അച്ഛന്‍ ചീത്ത പറഞ്ഞു തലശേരി ബസ് കൊടി പിടിച്ചു തടഞ്ഞ് വച്ചു. അപ്പോള്‍ അച്ഛന്‍ കോടതിയില്‍ പോയി ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തു. കോടതിയില്‍ പോയിട്ട് പൊലീസിനെ കൊണ്ട് ഇവരെ കൊടി ഒക്കെ വലിച്ചെറിഞ്ഞിട്ട് അവരുടെ കൂടെ കൂടിയിട്ട് എല്ലാവരും അടിച്ചു ഓടിച്ചു. അവിടെ ബസ് സ്റ്റോപ്പ് ചെയ്തു. അവിടെ പോയി ഇവര് കംപ്ലീറ്റ് തല്ലി പൊളിച്ചു. തകര്‍ത്ത് എറിഞ്ഞു എല്ലാ ടയറും എല്ലാം തകര്‍ത്തു തരിപ്പണം ആക്കി. ലോണ്‍ എടുത്ത പൈസയും ഇന്‍സ്റ്റോള്‍മെന്റും ഇതിന്റെ കൂടെ അഞ്ചാറ് ബസപടകങ്ങളും അതിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം അത് വലിയ പ്രശ്‌നമായി അവര് ബസ് പിടിച്ചോണ്ട് പോയി. വീടും ജപ്തി ചെയ്തു. അങ്ങനെയാണ് കഥ. അച്ഛന്‍ വേറെ പാര്‍ട്ടില്‍ ഒന്നും പോയില്ല.

അച്ഛന്റെ ജീവിതം പിന്നീട് ഭയങ്കര ദയനീയം ആയിരുന്നു. ഞാന്‍ അപ്പം സിനിമയില്‍ ഉണ്ട് എന്നൊക്കെ പറയാം. ആ സമയമാണ്. ഇതില്‍ ഒന്നും ഇടപെട്ടില്ല നമ്മുടെ കയ്യില്‍ പൈസ ഒന്നും ഇല്ല. അച്ഛന് പിന്നീട് അങ്ങോട്ട് അതിനടുത്ത് തന്നെ വീടു വാടകയ്ക്ക് എടുത്തു കൂത്തുപറമ്പിന് അടുത്ത്, അവിടെ അച്ഛന്‍ ആദ്യം പോയത് ചേട്ടന്റെ വീട്ടില്‍ ആയിരുന്നു. അവര്‍ക്ക് സ്ഥലങ്ങള്‍ ഒക്കെ ഉണ്ട്. അവിടെ പോയി താമസിച്ചു. ഞാന്‍ വീടു വാടകയ്ക്ക് എടുത്തപ്പോള്‍ അച്ഛന്‍ അമ്മയോട് പറഞ്ഞു ഞാന്‍ മറ്റേ വീട് കേസ് അവിടുത്തേക്ക് പോകുകയാണ് ഞാന്‍ വാടക വീട്ടിലക്ക് ഇല്ല എന്നു പറഞ്ഞു. വന്നില്ല. കുറേ പയറ്റ് ചെയ്തു പിന്നെ രക്ഷയില്ല എന്നു കണ്ടപ്പോള്‍ ആ വാടക വീട്ടില്‍ അച്ഛന്‍ വന്നു. എന്നിട്ട് അവിടെയായി. അവിടുന്ന് ഹാര്‍ട്ട് അറ്റാക്ക് വന്നു അസുഖം വന്നു അധികം വൈകാതെ മരിച്ചു. 72ാം മത്തെ വയസ്സില്‍ മരിച്ചു പോയി.

അച്ഛന് വളരെ ഷോക്കിങ് ആയിട്ടുള്ള കാര്യങ്ങള്‍ ആയിരുന്നു ഇതൊക്കെ ഇങ്ങനെ സംഭവിക്കുമെന്ന് ഒന്നും വിചാരിച്ചില്ല. നാടകത്തില്‍ തുടര്‍ന്നു എന്തെങ്കിലും ചെയ്യണമെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ ഒക്കെ കാണാറുണ്ടായിരുന്നു. എനിക്ക് അതിന്റെ ഇംമ്പാക്റ്റ് വേറെ ഒന്നിനും ഇല്ലായിരുന്നു. കോളേജില്‍ ഞാന്‍ നാടക മത്സരത്തില്‍ ഞാന്‍ ബെസ്റ്റ് ആക്ടര്‍ ആയി. അതേ നാടകത്തില്‍ തന്നെ രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ കണ്ണൂരില്‍ ബെസ്റ്റ് ആക്ടര്‍ ആയി. അതുകൊണ്ട് ഈ രംഗത്തെ കുറച്ചു കൂടി പുരോഗതി ഉള്ളതായി തോന്നി. അഭിനയം തന്നെയായിരുന്നു ആഗ്രഹം. അറിയപ്പെടുന്ന ഒരു നാടക പ്രവര്‍ത്തകന്റെ ഒരു റെക്കമെന്റേഷന്‍ വേണം. അങ്ങനെ ഞാന്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഒരാളും ഇല്ല, അറിയപ്പെടുന്ന ആരും ഇല്ല. അപ്പോള്‍ ഞാന്‍ വി ജി നായരെ, അയാള്‍ ഫെയിമസ് ആയാ ആളാ. ഞാന്‍ തലശ്ശേരി അവിടുത്തെ ഗ്രൗണ്ടില്‍ ഏതോ ഒരു പുതിയ നാടകം ചെയ്തു. അപ്പോള്‍ എന്റെ നാടകത്തിന്റെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു റെക്കമെന്റേഷന്‍ ഒപ്പിക്കാന്‍ വേണ്ടിയിട്ടാണ് വന്നത് എന്നു പറഞ്ഞു. നിങ്ങള്‍ പറയുന്നത് ഒക്കെ ശരിയായിരിക്കാം. പക്ഷെ എനിക്ക് നിങ്ങളെ അറിയത്തില്ലല്ലോ. അപ്പം എനിക്ക ഭയങ്കരമായിട്ട് വിഷയം വന്നു. പിന്നെ ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണല്ലോ. ഞാന്‍ പേപ്പര്‍ കട്ടിങ്‌സ് സര്‍ട്ടിഫിക്കറ്റ് ഒന്നും എടുത്തിട്ടില്ല. കാരണം ഞാന്‍ സത്യം പറഞ്ഞു. അത് അയാള് വിശ്വസിക്കും എന്നു ഞാന്‍ വിചാരിക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷം വിജയസാറിന്റെ കൂടെ ഞാന്‍ കോട്ടയത്ത് പുള്ളിയുടെ വീട്ടില്‍ പോയിട്ട് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈയില്‍ ഉണ്ട് എന്ന കാര്യം അവിടെ അഭിനയം പഠിപ്പിക്കുന്ന അവിടെ പഠിച്ചതിന് ശേഷമാണ് നാടകത്തിനു വേണ്ടിയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയത്. എന്റെ നാട്ടില്‍ എന്റെ അച്ഛന്റെ സുഹൃത്ത് ആയ ഒരു അദ്ധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ പണ്ട് നാടകത്തില്‍ അഭിനയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഈ സമയത്ത് ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ പുള്ളി വേറെ അടുത്തുള്ള സ്‌കൂളില്‍ അദ്ദേഹം ഹിന്ദി അദ്ധ്യാപകനാണ്. അദ്ദേഹത്തിന് ഒരു കത്തു അയച്ചു. എന്നെ നിരുത്സാഹപ്പെടുത്തികൊണ്ട് അതിനു മറുപടി അയച്ചു. ഇവിടെ പഠിച്ചു എന്നു പറഞ്ഞു കൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ പറ്റണമെന്നില്ല. അത് സംവിധായകരും നിര്‍മ്മാതാക്കളും അവര് അഭിനയിക്കണം. എന്നെ കൊണ്ട് ശല്യം ആയി അപ്പോള്‍ ഒരു തവണ പുള്ളി ഒരു കാര്യം ചെയ്യ് രണ്ടു മൂന്നു ഫോട്ടോസ് എടുത്തിട്ട് അയക്കൂ അപ്പോള്‍ ഞാന്‍ സ്റ്റുഡിയോയില്‍ പോയി കുറച്ച് ഫോട്ടോ അയച്ചു കൊടുത്തു. അപ്പോള്‍ ഈ ഫോട്ടോ കണ്ടാല്‍ ഒരിക്കലും ഇങ്ങോട്ട് വരാണ്ടയെന്നേ പറയൂ. അപ്പം ഞാന്‍ ഒരു കത്ത് അയച്ചു, പ്രേം നസീര്‍ സുന്ദരനാണ് ബംഗാളില്‍ താമസിക്കുന്നു. അദ്ദേഹം നായകനാണ്. ഇതിന്റെ കാമുകിയും സുന്ദരിയാണ് പക്ഷെ അദ്ദേഹത്തിന്റെ ഇടനിലക്കാരനും അതേ സൗന്ദര്യം വേണമെന്ന വാശിപിടിക്കരുത്. അതിന് പുള്ളി മറുപടി അയച്ചില്ല.

സിനിമയില്‍ അടുക്കളക്കാരും വേണമല്ലോ. അതാണ് എന്റെ പ്രതീക്ഷ, ഒരു ഇന്റര്‍വ്യൂവിനു വളിച്ചപ്പോള്‍ ചെന്നൈയില്‍ പോകാന്‍ ഉള്ള പൈസ ഇല്ല. നേരത്തെ പറഞ്ഞ വലിയ ഷോപ്പ് ഉണ്ട്. വയനാട്ടില്‍ സുരേഷിന്റെ അടുത്ത് പോകാം അവന്‍ എനിക്ക് 25 രൂപ തന്നു. ആ 25 രൂപ കൊണ്ടാണ് ഞാന്‍ ചെന്നൈയില്‍ പോയിട്ട് ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നത്. രാമു കാര്യാട്ട്, വിന്‍സന്റ് മാഷ്, പി. ഭാസ്‌കരന്‍, കെ സേതുമാധവന്‍ അന്നത്തെ അഡ്മിഷന് വേണ്ടി ആദ്യം കാണുവാണ് എനിക്ക സിനിമ ഭ്രാന്ത് ഇല്ലല്ലോ. എനിക്ക് നാടകം ആണ് സിനിമയൊക്കെ പഠിച്ചിട്ട് നാടകത്തില്‍ പോകണം. പക്ഷെ എന്നെ കണ്ടപ്പോള്‍ തന്നെ രാമുകാര്യാട്ട് അതിശയിച്ചു പോയി ഇവനാണോ സിനിമയില്‍ അഭിനയിക്കാന്‍ വന്നിരിക്കുന്നത്. അദ്ദേഹം ചിരിച്ചത് എന്തിനാണെന്ന എനിക്ക് മനസ്സിലായി. കാരണം എന്നു വച്ചാല്‍ ഒരു മണിക്കൂര്‍ എന്നെ ഉപദേശിച്ചു. കുട്ടി വേഗം സ്ഥലം വിട്ടോ നാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്തു കുറേ ഉപദേശിച്ചു. അവസാനം ഞാന്‍ സത്യം പറയേണ്ടി വന്നു. സാര്‍ ഇത് നാടകത്തില്‍ പൊയ്‌ക്കോളാം അതുകൊണ്ട് എന്നെ നിത്യം പഠിപ്പിക്കുന്നത് എങ്ങനെ എന്നത് ഞാന്‍ നാടകം എഴുതാറുണ്ട് അഭിനയിക്കാറുണ്ട്. സംവിധാനം ചെയ്യാറുണ്ട്. എന്നെ ഒന്ന് അഭിനയം പഠിപ്പിക്കണം അത് മാത്രം മതി എനിക്ക് ഞാന്‍ പൊയ്‌ക്കോളാം. ഞാന്‍ ആരെയും ശല്യപ്പെടുത്താന്‍ വീട്ടിലേക്ക് ഒന്നും വരില്ല എന്നു പറഞ്ഞപ്പോഴാണ് പുള്ളിക്ക് കാര്യം മനസ്സിലായത്.

അഡ്മിഷന്‍ പുള്ളി സ്‌ക്രീന്‍ ടെസ്റ്റ് എടുത്തു അങ്ങനെ ഭരണി സ്റ്റുഡിയോയില്‍ ശശിയുടെ ആ ഭരണി സ്റ്റുഡിയോയില്‍ ആയിരുന്നു എന്റെ സ്‌ക്രീന്‍ ടെസ്റ്റ്. അതു കാര്യാട്ട് ആണ് ഷൂട്ട് ചെയ്തത്. അന്ന് ഞാന്‍ ചെയ്യുന്നത് കണ്ടിട്ട് പുള്ളി ചിരിച്ചു പോയി. പിന്നെ സങ്കേതത്തില്‍ അഭിനയിക്കാന്‍ വേണ്ടിയിട്ട് പുള്ളി എന്റെ കൂടെ അഭിനയിച്ചു. എന്നെ കണ്ടപ്പോള്‍ ചിരി, എടാ നീ ഇവിടെയും എത്തിയോ എന്നെ ഉപദേശിച്ചയാളാ അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് പുള്ളിയുടെ പേരില്‍ ഉള്ള തൃശ്ശൂര്‍കാരായ അവാര്‍ഡ് ഉണ്ടായിരുന്നു സംവിധാനത്തിന് എനിക്കാണ് ആ അവര്‍ഡ്. രാമുകാര്യാട്ട് പുരസ്‌കാരം. എന്നെ കണ്ടപ്പോള്‍ ചിരിച്ച അദ്ദേഹം ഇപ്പോഴും എന്നെ കണ്ട് മുകളില്‍ ഇരുന്നു ചിരിക്കുന്നുണ്ടാവും.

ആ പഠനം എങ്ങനെയാണ് ശ്രീനിയേട്ടന്റെ ജീവിതം മാറ്റിയത്?

ആ പഠനം ഞാന്‍ പ്രധാനമായിട്ടു ഫീസില്ലാതെ സൗജന്യമായിട്ടു പ്രൊഡ്യൂസേഴ്‌സിന്റെ ഡയറക്ടേഴ്‌സിന്റെ സംഘടന വഴിയാണ് ചെയ്തത്. അവര് സൗത്ത് ഇന്ത്യയുടെ മിടുക്കന്മാര്‍ ഉണ്ടവിടെ എന്നു കരുതി തുടങ്ങിയതാണ്. അതുകൊണ്ട് അവര്‍ക്ക് പൈസ ഒന്നും വേണ്ട. പക്ഷെ നമ്മള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഒക്കെ പൈസ വേണം. താമസം ഹോസ്റ്റലില്‍ ആണ്. അത് എന്റെ അമ്മാവന്‍ സിനിമ കാണിക്കാന്‍ കൊണ്ടു പോയ അമ്മാവന്‍ പുള്ളി എനിക്ക് അയച്ചു തരും. പത്ത് ദിര്‍ഹം അയച്ചാല്‍ കുറച്ച് പൈസ അച്ഛന് അയച്ചു തരും. ഒരു കന്നടക്കാരന്‍ ഒരു തമിഴന്‍ കന്നടക്കാരന്റെ ശാന്തപ്പന്‍ തമിഴന്റെ പേര് മൂര്‍ത്തി ഞങ്ങളു മൂന്നു പേരും ആദ്യം ഒന്നിച്ചായിരുന്നു താമസിച്ചത്. ഒരു മുറിയില്‍. ഭയങ്കര ദരിദ്രമായ ചുറ്റുപാടില്‍ ഉള്ള ചെറിയ മൂര്‍ത്തി എന്നു പറയുന്നയാള്‍ ഭക്ഷണം ഉണ്ടാക്കും എനിക്ക് അറിയില്ല. റാഗിയായിരുന്നു പ്രധാന ഭക്ഷണം മൂര്‍ത്തി ഉണ്ടാക്കും നല്ല കുക്ക് ആയിരുന്നു. റാഗി കൊണ്ട് പുളിങ്കറിയും ഉണ്ടാക്കും. പുള്ളിക്ക് പരാതി ഇല്ല മൂര്‍ത്തിയും പഠിക്കുവാരുന്നു. അങ്ങനെ കുറച്ചു ചെലവില്‍ ജീവിച്ചു.

രണ്ടു കൊല്ലം ആദ്യത്തെ കൊല്ലം ഞാന്‍ ചേരുമ്പോള്‍ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തപ്പോള്‍ നമ്മുടെ ക്ലാസ് തുടങ്ങിയപ്പോള്‍ ഞങ്ങളുടെ ചേമ്പര്‍ തീയേറ്ററില്‍ എല്ലാം കാണിച്ചു തരും. അന്ന് ആണ് രജനികാന്ത് എന്നെ തിയേറ്റററില്‍ നിന്ന് ഇറങ്ങിയിട്ട് എന്നോട് പറഞ്ഞു. ഞങ്ങള്‍ വല്യ സ്‌നേഹത്തിലായി. രജനി സിനിമയിലേക്ക് വരുന്നത് സുഹൃത്ത് ആയിരിക്കുമ്പോഴാണ്. പുള്ളി ആദ്യം സിനിമ എടുക്കുമ്പോള്‍ ഞങ്ങള്‍ ഒക്കെ സെക്കന്റ് ഇയര്‍ പഠിക്കുവാണ്. പുള്ളി ആദ്യം കേറി. കൂട്ടുകാരെ അവിടെ കയറ്റിയിരുത്തിയിട്ടാണ് പുള്ളി സിനിമ കാണുന്നത്. പുള്ളിക്ക് ഇരിക്കാന്‍ സീറ്റ് ഇല്ലാതെ പുള്ളി മാറി നിന്ന് അവിടെ തീയേറ്ററില്‍. അതായത് പുള്ളിക്ക് ബാംഗ്ലൂരില്‍ നിന്ന് ക്ലാസില്‍ നിന്ന് ഇറങ്ങിയിട്ട് കൂട്ടി ബില്‍ഡിംഗിന്റെ പുറകിലേക്ക് പോകും. ആരും കാണാതെ ഈ രണ്ടു രൂപയുടെയും അഞ്ചുരൂപയുടെയും ഒക്കെ മണിയോഡര്‍ സുഹൃത്തുക്കള്‍ അയച്ചു കൊടുക്കുന്ന പൈസയാണ്. എന്റെ കൂടെ പഠിച്ച ശങ്കരന്‍കുട്ടി പുള്ളിയെ പറ്റിച്ചു അഞ്ചു രൂപയും കൊണ്ട് മുങ്ങി കളഞ്ഞു. അപ്പോള്‍ എന്നോട് ഇദ്ദേഹം പറഞ്ഞു. എപ്പഴേ വാങ്ങി കൊടുക്ക,് ഒന്നുമില്ല അന്ന്. ശിവാജി റാവു, പുള്ളി തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ വന്നതായിരിക്കത്തില്ല, ഒത്തു വന്നതാണ്. പുള്ളി അഭിനയിക്കുന്നത് നാടകം കണ്ടിട്ട് ഒരു പെണ്‍കുട്ടി ഇവിടെ പോയി പഠിക്കാന്‍ വേണ്ടി എല്ലാ ഏര്‍പ്പാടും ചെയ്തത്.

രജനീകാന്ത് കണ്ടക്ടര്‍ ആയിരുന്നപ്പോള്‍ നാടകം അഭിനയികുമായിരുന്നോ?

അതെ, ആ നാടകത്തില്‍ ഉള്ള ഒരു പെണ്‍കുട്ടി പുള്ളിയുമായിട്ട് കുറച്ച് അടുപ്പം ഉണ്ടായിരുന്നു. കണ്ടക്ടര്‍ ആയിരുന്ന സമയത്ത്. അപ്പോള്‍ പുള്ളി ദേവനോട് പറഞ്ഞത്, ദേവന്‍ എന്നോട് പറഞ്ഞു. പുള്ളി ഇപ്പോള്‍ ജീവിക്കുന്നത് അവളെ ഒരു നോക്ക് കാണുക എന്ന ഉദ്ദേശത്തോടെയാണ് എന്നാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ശേഷം ഇന്ന് വരെ ആ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. കഥപറയും പോലെ എന്ന സിനിമ പുള്ളി ചെന്നൈയില്‍ ഇരുന്നു കണ്ടിട്ട് കരഞ്ഞു, എന്നെ വന്നു കെട്ടിപിടിച്ചിട്ട് എന്നോട് പറഞ്ഞു നീ എഴുതുമെന്ന് അന്നേ സൊല്ലുവില്ലേ എന്ന്. എനിക്കറിയാം. ആദ്യം പടം ക്ലിക്ക് ആയി. അതു ശ്രദ്ധിച്ചില്ല, പിന്നെ എല്ലാ പടവും ഭയങ്കര ഹിറ്റാണ്. അതായത് കാര്‍ ഓടിച്ച് വലിയ ഭ്രാന്ത് ആയിപ്പോയി. ആ സമയത്ത് ഒന്നും പിന്നെ ഞാന്‍ കണ്ടിട്ടില്ല. പിന്നെ കഥ പറയുമ്പോള്‍ ആണ് ഞാന്‍ കാണുന്നത്.

അപ്പോള്‍ രജനികാന്തിന് അറിയാമോ അങ്ങ് ഇങ്ങനെ സിനിമയില്‍ കേറി പോയെന്ന്?

അറിയാമായിരുന്നു അടുപ്പം ഉണ്ടായിരുന്നു. വിവരങ്ങള്‍ അറിയാം. നമ്മുടെ കൂടെയുണ്ടായിരുന്ന ആള്‍ ഭയങ്കരമായി പൊങ്ങി പോകുമ്പോള്‍ നമ്മള്‍ അറിയുമല്ലോ.