കൊല്ലം: കൊല്ലത്ത് കടപുഴ പാലത്തിൽ നിന്നു കല്ലട ആറ്റിലേക്ക് ചാടിയ യുവതി മുങ്ങിമരിച്ചു. കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ ആരതി കൃഷ്ണൻ ആണ് മരിച്ചത്. 22 വയസായിരുന്നു.

രാവിലെ 11 മണിയോടെ ഭർത്താവിന്റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് ഷൈജു ഭവനത്തിൽ നിന്ന് ആണ് കടപുഴയിൽ എത്തി പാലത്തിൽ നിന്ന് ചാടിയത്. മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കിഴക്കേ കല്ലട പൊലീസ് കേസെടുത്തു.

പ്രദേശവാസികൾ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ആരതിയും സൈജുവും തമ്മിലുള്ള വിവാഹം നടന്നത്. കിഴക്കേ കല്ലട പൊലീസ് സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. ഭർത്താവുമായുണ്ടായ വാക്കുതർക്കം ആത്മഹത്യക്ക് വഴിവെച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭർതൃഗൃഹത്തിലാണ് രേവതി താമസിച്ചിരുന്നത്. മരണത്തിന് പിന്നിൽ ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണെന്ന് രേവതിക്കുടെ ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യക്ക് മുമ്പ് സൈജുവും രേവതിയും തമ്മിൽ നടന്ന വാട്ട്‌സ് ആപ്പ് ചാറ്റിൽ ആത്മഹത്യയെ കുറിച്ച് വ്യക്തമാക്കിയിരുന്നെന്നും ബന്ധുകൾ പറയുന്നു.സൈജുവിന്റെ വീട്ടിൽ നിന്ന് രേവതി എഴുതിയതെന്ന് കരുതുന്ന കടലാസ് കിട്ടിയിട്ടുണ്ടെന്ന് പൊലീസ്.

എന്നാൽ മരണത്തിന് പിന്നിൽ സ്ത്രിധനപീഡനം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഭർത്താവിന്റെ ഉൾപ്പടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈതക്കോട്, ചെറു പൊയ്ക കുഴി വിളയിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ് രേവതി.