തലശേരി: പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂൻ വധക്കേസിൽ പത്തും പ്രതി കോടതിയിൽ കീഴടങ്ങി. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റിയംഗമായ പി.പി ജാബിറാണ് വെള്ളിയാഴ്‌ച്ച ഉച്ചയോടെ തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായിരുന്നു സിപിഎം പ്രവർത്തകരായ പ്രതികൾ മൻസൂറിനെ ബോംബേറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മൻസൂറിന്റെ സഹോദരനും അക്രമത്തിൽ പരുക്കേറ്റിരുന്നു. ബംഗ്ളൂരിൽജോലി ചെയ്തിരുന്ന മൻസൂർ തെരഞ്ഞെടുപ്പിന് അടുത്ത ദിവസങ്ങളിലായിരുന്നു നാട്ടിലെത്തിയത്.

കേസിൽ പത്തു പ്രതികളാണുണ്ടായിരുന്നത്. കേസിലെ പ്രതിപട്ടികയിൽ ചേർത്തിട്ടും മാസങ്ങളോളം ജാബിർ ഒളിവിലായിരുന്നു. കഴിഞ്ഞ സമ്മേളനത്തിനിടെ ഒളിവിൽ കഴിഞ്ഞിരുന്ന ജാബിറിനെ ലോക്കൽ കമ്മിറ്റിയിലേക്ക് സി.പി. എം തെരഞ്ഞെടുത്തത് വാർത്തയായിരുന്നു.മൻസൂർ വധക്കേസിലെ മറ്റൊരു പ്രതിയായ കൂലേരി രതീഷ്‌കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ ജീവനൊടുക്കിയിരുന്നു.