കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പാമ്പുപിടിത്തക്കാരനായ യുവാവ് മരിച്ചു. ചന്ദനത്തോപ്പ് ഐ.ടി.ഐ. വാർഡ് ചിന്തുഭവനിൽ മണിലാലിന്റെ മകൻ ചിന്തുലാൽ (31) ആണ് അണലിയുടെ കടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

ചന്ദനത്തോപ്പ് മുകളുവിള കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ വീട്ടിൽനിന്ന് അണലിയെ പിടികൂടുന്നതിനിടെ ചിന്തുവിന്് കടിയേൽക്കുക ആയിരുന്നു. പാമ്പുകടിയേറ്റ ഉടൻ കുഴഞ്ഞുവീണ ചിന്തുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വെളുപ്പിന് മരിച്ചു.

ചിന്തുലാൽ ഫർണിച്ചർ ജോലികളും ചെയ്തിരുന്നു. അവിവാഹിതനാണ്. അമ്മ: ലൈലാമണി. പാമ്പുപിടിത്തക്കാരനായ ചന്തു ചന്ദനത്തോപ്പ് സഹോദരനാണ്.