- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നടുവിൽ പഞ്ചായത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ബേബി ഓടം പള്ളിയെ പ്രസിഡന്റാക്കിയാൽ പാർട്ടി ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ബ്‌ളോക്ക് - മണ്ഡലം ഭാരവാഹികൾ

കണ്ണൂർ: നടുവിൽ പഞ്ചായത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി വിട്ട് സിപിഎമ്മിനോടൊപ്പം ചേർന്ന ബേബി ഓടം പള്ളി കോൺഗ്രസിലേക്ക് തിരിച്ചു വന്നതോടെയാണ് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. നാളെ നടക്കുന്ന നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബേബി ഓടം പള്ളിയെ പ്രസിഡന്റാക്കിയാൽ രാജി വയ്ക്കുമെന്ന് മണ്ഡലം - ബ്‌ളോക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പു നൽകി.
പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയി സിപിഎമ്മിനോടൊപ്പം പോയി നടുവിൽ പഞ്ചായത്ത് പ്രസിഡന്റായ ബേബി ഓടം പള്ളിയെ വീണ്ടും കോൺഗ്രസിലേക്ക് കൊണ്ടുവന്ന് നടുവിൽ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് നടുവിൽ - ആലക്കോട് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പറഞ്ഞു. വ്യാഴാഴ്‌ച്ച നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബി ഓടം പള്ളിയെ കൊണ്ടുവന്നാൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച് സാദാ അംഗങ്ങളായി തുടരുമെന്ന് മണ്ഡലം ഭാരവാഹികളും രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും അറിയിച്ചു.
ബേബി ഓടം പള്ളിയെയും പാർട്ടി വിട്ട രണ്ടു പഞ്ചായത്ത് അംഗങ്ങളെയും തിരിച്ചെടുത്തത് വാട്‌സ് ആപ്പിലൂടെയാണ് അറിഞ്ഞത്. പാർട്ടി ബ്‌ളോക്ക് പ്രസിഡന്റോ മണ്ഡലം ഭാരവാഹികളോ അറിയാതെയാണ് ബേബി ഓടം പള്ളിയെ തിരിച്ചെടുത്തത്. കോൺഗ്രസിൽ താഴെ തട്ടിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും സി.യു.സിയിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഡി.സി.സി പ്രസിഡന്റും പറഞ്ഞത്.
എന്നാൽ ഇപ്പോൾ കോർപറേറ്റ് കമ്പനിയെ പോലെയായിരിക്കുന്നു പാർട്ടി . കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് നേരിട്ടു തന്നെ ഈ കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നാൽ ബേബി ഓടം പള്ളിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ പ്രത്യേക സൃഷ്ടിയാണെന്നുമാണ് സുധാകരൻ പറഞ്ഞു നടുവിൽ പഞ്ചായത്തുകാരനായ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഇരിക്കൂർ എം.എൽ എ സജീവ് ജോസഫ് എന്നിവരൊക്കെ പാർട്ടിക്ക് ദോഷകരമായ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷൻ അംഗീകരിച്ചില്ല.
കോൺഗ്രസിലെ മറ്റു നേതാക്കൾ ഞങ്ങൾ പറയുന്നത് ശരി വച്ചെങ്കിലും, അവക്കാർക്കും ഇടപെടാൻ കഴിയുന്നില്ല. കോൺഗ്രസ് സെമി കേഡർ പാർട്ടിയായി മാറുന്നത് ഒരാൾ മാത്രം പറയുന്ന കാര്യം മാത്രം നടപ്പിലാക്കാനാണോയെന്നും നേതാക്കൾ ചോദിച്ചു. കോൺഗ്രസിൽ നിന്നും വിട്ട സമയത്ത് എം.വി ജയരാജനെത്തിയാണ് ബേബി ഓടം പള്ളിക്കും മറ്റു പാർട്ടി വിട്ട രണ്ടു പേർക്കും സ്വീകരണം നൽകിയത്. തന്റെ ഇടവും വലവും നിന്ന 22 പേർ സിപിഎമ്മുകാരാൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന കെ.സുധാകരന് എങ്ങനെയാണ് കോൺഗ്രസ് വിട്ടു സിപിഎമ്മിനൊപ്പം പോയ ബേബി ഓടം പള്ളിയെ തിരിച്ചെടുക്കാൻ കഴിയുന്നുവെന്ന് മണ്ഡലം ഭാരവാഹികൾ ചോദിച്ചു.
ബേബി ഓടം പള്ളിയെയും മറ്റുള്ളവരെയും കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിന് ഞങ്ങളാരും എതിരല്ല എന്നാൽ പാർട്ടി തെറ്റുതിരുത്തിയതു കൊണ്ടാണ് താൻ തിരിച്ചു വരുന്നുവെന്നു പറയുന്നാളെ വീണ്ടും തിരിച്ചെടുക്കുന്നത് നടുവിൽ പഞ്ചായത്തിലെ പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ് വ്യാഴാഴ്‌ച്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങൾ ബേബി ഓടം പള്ളിക്ക് വോട്ടുചെയ്യില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റും പട്ടികജാതി വിഭാഗക്കാരിയുമായ ബിന്ദു ബാലനെ സ്ത്രീയെന്ന നിലയിലും ജാതി പേരും വിളിച്ചും അപമാനിച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷന് പരാതി നൽകിയിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ നടുവിൽ ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേൽ ആലക്കോട് ബ്‌ളോക്ക് വൈസ് പ്രസിഡന്റ്, ബാബു കിഴക്കേ പറമ്പിൽ നടുവിൽ മണ്ഡലം സെക്രട്ടറി കെ.വി മുരളീധരൻ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ത്രേസ്യാമ്മ ജോസഫ് , മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദു ബാലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


