- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: ചക്കക്കല്ലിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായ രണ്ടുപേരെ പൊലിസ് ഇന്ന് തലശേരി കോടതിയിൽ ഹാജരാക്കി. ജൂൺ 27 ന് മുണ്ടേരി ചിറയിൽ വച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയായിരുന്ന ഇബ്രാഹിം കുട്ടിയെ പൊലീസ് പിടികൂടുകയായിരുന്നു.
ഒറ്റ നമ്പർ ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും മൊബൈൽ ഫോണും പണവും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കേരള സർക്കാറിന്റെ ഭാഗ്യക്കുറിയെ തകർക്കുന്ന ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന്റെ മുഖ്യ സൂത്രധാരൻ പ്രഭാകരനാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കൊറ്റാളിയിലെ വീട്ടിലെത്തി ഇന്ന് പുലർച്ചെ പിടികൂടിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇയാൾക്ക് മൊബൈൽ എജന്റുമാരുണ്ട്.ഇവരിൽ പലരും പൊലീസ് നിരീക്ഷണത്തിലാണ്.തുടർന്ന് സി. ഐസത്യനാഥന്റെ നേതൃത്വത്തിൽ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇതിൽ ഇബ്രാഹിം കുട്ടിയെ കോടതി ജാമ്യത്തിൽ വിട്ടയക്കുകയും പ്രഭാകരനെ റിമാൻഡ് ചെയ്തു ജയിലിലേക്ക് അയക്കുകയും ചെയ്തു.എസ് ഐ രാജീവൻ, എസ് പി.ഒ മാരായ പ്രമോദ്, ധനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.




