- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു; പരാതിയുമായി തളിപ്പറമ്പ് സ്വദേശിയുടെ ബന്ധുക്കൾ
കണ്ണൂർ. തളിപ്പറമ്പ് മുക്കോലപ്പള്ളിക്ക് സമീപത്തെ മലിക്കൻ ഇസ് ഖാക്കിന്റെ (34) മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ തളിപറമ്പ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ പതിനൊന്നിന് രാവിലെയാണ് ഇസ്ഹാഖിനെ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തിന് സന്ധ്യയോടെ രാജരാജേശ്വരം ക്ഷേത്രം റോഡിലെ ഒരു അനാദിക്കടയുടെ മുൻപിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കളാണ് വീട്ടിലെത്തിച്ചത്.
മദ്യപിച്ചു വീണതാവാമെന്ന സംശയത്തിൽ വീട്ടിൽ കിടത്തുകയായിരുന്നു. എന്നാൽ രാവിലെ ഇസ്ഹാഖിനെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമല്ല മരണകാരണമെന്ന് സംശയമുണ്ടെന്നും അതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. നഗരസഭ കൗൺസിലർ പി.സി നസീർ ഇടപെട്ടാണ് പോസ്റ്റുമോർട്ടം ചെയ്യാനുള്ള സൗകര്യമൊരുക്കിയത്.
തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടുള്ളത്. ഇതിനിടെയാണ് കണ്ണൂരിൽ വെച്ച് ഇസ്ഹാഖിന് ക്രുരമായി മർദ്ദനമേറ്റ വിവരം ബന്ധുക്കൾ അറിയുന്നത്. പത്തിന് വൈകുന്നേരം പഴയ ബസ് സ്റ്റാൻഡിൽ വെച്ചു ഒരു ഓട്ടോ റിക്ഷ ഡ്രൈവറും ഇസ്ഹാഖും തമ്മിൽ തർക്കമുണ്ടാവുകയും തലയുടെ പുറകിൽ ഇസ്ഹാഖിനെ ഓട്ടോ ഡ്രൈവർ പലതവണ അടിക്കുകയും ബസ് സ്റ്റാൻഡിന്റെ ചുമരിനോട് തലയിടിക്കുകയും ചെയ്തതായി കണ്ടവരുണ്ട്.
ഇവിടെ നിന്നും അവശനായ ഇസ്ഹാഖ് തളിപറമ്പിലേക്ക് ബസ് കയറി പോയത് കണ്ടവരുണ്ട് തളിപ്പറമ്പ് നഗരത്തിൽ വന്നിറങ്ങിയ ഇസ്ഹാഖ് രാജരാജേശ്വര റോഡിലേക്ക് ഓട്ടോയിലെത്തിയ ഇസ്ഹാഖ് അവിടെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണുരിൽ നിന്ന് ഇസ്ഹാഖിന് മർദ്ദനമേൽക്കുന്നത് കണ്ട ഹാരിസ് എന്ന യുവാവ് പൊലിസിനെ വിവരമറിയിച്ചിരുന്നു. കണ്ണൂർ ടൗൺ പൊലിസ് ഈ വിവരം തളിപ്പറമ്പ് പൊലിസിൽ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ഇസ്ഹാഖിന്റെ ബന്ധുക്കൾ തളിപറമ്പ് പൊലിസിൽ പരാതി നൽകിയത്. തളിപ്പറമ്പ് സിഐ എ.വി ദിനേശൻ എസ്‌ഐ ദിനേശൻ കൊതെരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.




