- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താ അവതാരകയുടെ മാറിടങ്ങളുടെ വിടവ് വാർത്തകളിൽ നിന്നും ശ്രദ്ധ തിരിയാൻ കാരണമാകുന്നെന്ന് പ്രേക്ഷകൻ; മാന്യമായി വസ്ത്രം ധരിക്കണമെന്നും ആവശ്യം; കിടിലൻ മറുപടിയുമായി അവതാരകയും; ആവേശത്തോടെ ഏറ്റെടുത്ത് സൈബർ ലോകം
മാറിടങ്ങൾക്കിടയിലെ വിടവ് കാണുന്നു എന്ന് പരാതിപ്പെട്ട പ്രേക്ഷകന് മറുപടിയുമായി വാർത്താ അവതാരക. കനേഡിയൻ റിപ്പോർട്ടർ കോറി സിഡവേ, ചെക്ക് ന്യൂസിൽ വാർത്ത വായിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രേക്ഷകന്റെ പരാതി. തന്റെ പരാതി അയാൾ ഇ മെയിൽ സന്ദേശത്തിലൂടെ കോറിയെ അറിയിക്കുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം ട്വിറ്ററിൽ കോറി തന്നെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കാഴ്‌ചക്കാരന്റെ ഇമെയിൽ ഇങ്ങനെ: "ബ്രേക്കിംഗ് ന്യൂസ്.. നിങ്ങളുടെ മാറിടങ്ങളുടെ വിടവ് വാർത്തകളെ ബ്രേക്ക് ചെയ്യാൻ സാധ്യതയുണ്ട്. ഇത് നിങ്ങൾക്ക് സംഭവിക്കാൻ അനുവദിക്കരുത്.
കോറി വാർത്ത വായിക്കുന്നതിന്റെ ചിത്രവും അതിന്റെ ക്ലോസപ്പ് ചിത്രവും സഹിതമാണ് പരാതിക്കാരൻ മെയിൽ അയച്ചത്. "എപ്പിസോഡ്: സെപ്റ്റംബർ 6 ഞായർ 5-7pm. അറ്റാച്ചുചെയ്തത് 2 ഫോട്ടോകളാണ്. ഞങ്ങൾ എന്ത് കാണുന്നുവെന്നും ഞങ്ങൾ യഥാർത്ഥത്തിൽ കാണുന്നുവെന്ന് നിങ്ങൾ കരുതുന്നതും."ഉചിതമായ രീതിയിൽ വസ്ത്രം ധരിക്കുക, അവിടെയെത്തുക എന്നത് കഠിനാധ്വാനമായിരുന്നു. നന്ദി, വാൻകൂവർ ദ്വീപ് ക്ലാവേജ് പട്രോൾ." രണ്ട് ചിത്രങ്ങളും വ്യത്യസ്ത വ്യക്തികളുടേതായിരുന്നു എന്നതാണ് ഏറെ രസകരം. കോറിയുടെ ടെലിവിഷൻ അവതരണ വേളയിലെ ഒരു ഫോട്ടോയും വെളുത്ത ടോപ്പ് ധരിച്ച മറ്റൊരു സ്ത്രീയും ആയിരുന്നു, "ഞാൻ അവരെപ്പോലെയായിരുന്നുവെന്ന് പറയാൻ" ഒരു ഉദാഹരണം ഉപയോഗിച്ചുവെന്നാണ് കോറി ചൂണ്ടിക്കാട്ടുന്നത്.
അതിന്റെ സ്ക്രീൻ ഷോട്ട് സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കോറി ഇങ്ങനെ കുറിച്ചു: എന്റെ ശരീരത്തെ അപമാനിക്കാനും പൊലീസ് ചെയ്യാനുമുള്ള ശ്രമത്തിലാണ് ഈ സ്ക്രീൻഷോട്ട് എനിക്കും എന്റെ സഹപ്രവർത്തകർക്കും അയച്ചത്. ശരി, ഞാൻ എന്റെ ശക്തി തിരികെ എടുക്കുന്നു. സ്ത്രീകളെ ഒരു വസ്‌ത്രത്തിലേക്കോ ശരീരഭാഗത്തിലേക്കോ കുറയ്ക്കാൻ ശ്രമിക്കുന്ന പേരില്ലാത്ത കമ്പ്യൂട്ടർ യോദ്ധാവിനോട്, ഈ തലമുറയിലെ സ്ത്രീകൾ അപമാനിതയാകാൻ വേണ്ടി നിലകൊള്ളുന്നില്ല.
കോറിയുടെ മറുപടി നിരവധി സ്ത്രീകളെയാണ് ആവേശം കൊള്ളിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകയായ കാമില ഗോൺസാലെസ് സമാനഅനുഭവം പങ്കുവച്ചു. രണ്ടാഴ്‌ച്ച മുമ്പ് തന്റെ ഇറക്കം കുറച്ച വസ്ത്രം മാന്യന്മാരായ പുരുഷന്മാർക്ക് കാണേണ്ടതില്ല എന്ന കമന്റ് വന്ന കാര്യമാണ് കാമില പങ്കുവച്ചത്. സിടിവി ന്യൂസ് വാൻകൂവറിൽ ജോലി ചെയ്യുന്ന പെന്നി ഡാഫ്‌ളോസ് എഴുതി: "മുകളിൽ മനോഹരമാണ്, അതിൽ തെറ്റൊന്നുമില്ല. കീബോർഡ് വിമർശകർ അവരുടെ പുരാതന ആശയങ്ങളെക്കുറിച്ചോ ലൈംഗിക അഭിപ്രായങ്ങളെക്കുറിച്ചോ ആരും ശ്രദ്ധിക്കാത്തതിനാൽ അവ അടച്ചുപൂട്ടേണ്ടതുണ്ട്. വനിതാ മാധ്യമപ്രവർത്തകർ അവിടെ ഇല്ല, ഞങ്ങളുടെ ജോലി ചെയ്യാൻ ഞങ്ങൾ അവിടെയുണ്ട്. പൂർണ്ണമായി നിർത്തുക. "ട്വീറ്റ് വൈറലായതോടെ തനിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയവർക്കെല്ലാം നന്ദി അറിയിക്കുകയും ചെയ്തു കോറി.
മുമ്പും സമാനമായ അനുഭവമുണ്ടായിരുന്നെങ്കിലും ഇക്കുറി അവഗണിക്കാൻ തോന്നിയില്ലെന്ന് കോറി പറയുന്നു. തന്റെ ജോലിയിലും അപ്പിയറൻസിലും ഉത്തരവാദിത്തമുണ്ടാവുക എന്നതിനേക്കാൾ മറ്റുള്ളവരുടെ സങ്കൽപത്തെക്കുറിച്ചും ഇപ്പോൾ ഉത്തരവാദിത്തം പുലർത്തേണ്ടി വന്നിരിക്കുകയാണ്. താൻ ആ ചിത്രത്തിൽ ശക്തയായും പ്രൊഫഷണലായും മനോഹരമായുമാണ് തോന്നിച്ചത്. അതിൽ ഒരു തെറ്റും തോന്നിയിട്ടില്ല- കോറി പറയുന്നു. ഇതുകേട്ട് ഭയന്നിരിക്കാനില്ലെന്നും താൻ ഇനിയും ആ വസ്ത്രം ധരിച്ച് വാർത്ത അവതരിപ്പിക്കുമെന്നും കോറി പറഞ്ഞു.
This screenshot was sent to me and my colleagues in an attempt to shame and police my body. Well, I'm taking my power back.
To the nameless computer warrior(s) who try to reduce women into an outfit or a body part - this generation of women, doesn't stand for harassment