- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈലയും ഷാഫിയും ഏറ്റവുമധികം ഭയന്നത് ഭഗവൽ സിങിനെ: പശ്ചാത്താപ വിവശനായ വൈദ്യൻ നരബലിക്കഥ പുറത്തു പറയുമെന്ന് ആശങ്കപ്പെട്ടു; നിഴലു പോലെ വൈദ്യനൊപ്പം ഭാര്യ കൂടിയത് നിരീക്ഷണത്തിന്; കൊല്ലപ്പെട്ടവരുടെ പടം പൊലീസ് കാട്ടിയപ്പോഴും ഞെട്ടിയത് ലൈല മാത്രം; സത്യം അറിയാൻ പൊലീസിന് ഏകാശ്രയം ഭഗവൽ സിങ് മാത്രം; അന്തർമുഖനായ സഖാവ് മാപ്പുസാക്ഷിയാകുമോ?
പത്തനംതിട്ട: ഇലന്തൂർ നരബലിക്കഥയിൽ യഥാർഥത്തിൽ സംഭവിച്ചതെന്ത് എന്ന് അറിയാൻ പൊലീസിന് മുന്നിലുള്ള ഏക മാർഗം വൈദ്യൻ ഭഗവൽ സിങ്. ആദ്യത്തെ കൊലപാതകം കഴിഞ്ഞപ്പോൾ മുതൽ പശ്ചാത്താപ വിവശനായിരുന്നു വൈദ്യൻ. രണ്ടാമതൊന്നു കൂടി കഴിഞ്ഞതോടെ ഒന്നും ഉൾക്കൊള്ളാവാനത്ത അവസ്ഥയിലേക്ക് ഇയാൾ മാറി. സ്വതവേ അന്തർമുഖനായിരുന്ന വൈദ്യൻ ഭഗവൽ കൂടുതൽ ഉൾവലിഞ്ഞു.
അപകടം മണത്ത ഷാഫിയും ലൈലയും ചേർന്ന് ഇയാളെ വകവരുത്താൻ പദ്ധതിയിട്ടതും രഹസ്യം ചോരുമെന്ന് കണ്ടു തന്നെയാണ്. ജീവിച്ചിരുന്നാൽ വൈദ്യൻ ഇതൊക്കെ ആരോടെങ്കിലുമൊക്കെ പറയും. അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ ഹൈകു കവിതയാക്കി എഴുതും. ഇയാൾ പോകുന്നിടത്തും വരുന്നിടത്തുമെല്ലാം പിന്നാലെ നടക്കുന്നതും ഇയാൾ പുറത്തു പറയുമെന്ന് ഭയന്ന് ജീവിക്കുന്നതും പ്രായോഗികമല്ല. പിന്നെയുള്ള വഴി അയാളെ ഇല്ലാതാക്കുക എന്നതായിരുന്നു. അതിനുള്ള തന്ത്രം മെനയുമ്പോഴാണ് ഷാഫിയും ലൈലയും പൊലീസ് പിടിയിലാകുന്നത്.
രണ്ടാമത്തെ കൊല നടന്നതിന്റെ പിറ്റേന്ന് തന്നെ തിരുമ്മാൻ വന്നുവെന്ന് ഇന്നലെ മറുനാടനോട് വെളിപ്പെടുത്തിയ മലയാലപ്പുഴ പുതുക്കുളം സ്വദേശി ഷേൻ സദാനന്റെ വാക്കുകളിൽ നിന്നും ലൈല എത്രത്തോളം ഭഗവൽ സിങിനെ ഭയന്നിരുന്നുവെന്ന് വ്യക്തമാണ്. നിഴലു പോലെ ഭഗവൽ സിങിനെ ഒട്ടിയാണ് ലൈല നടന്നിരുന്നതെന്ന് ഷേൻ പറയുന്നു. തന്നോട് സംസാരിക്കാൻ പോലും വൈദ്യൻ വിമുഖത കാണിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മുഖത്ത് നോക്കി സംസാരിക്കില്ലായിരുന്നു.
പാർട്ടിയുടെ പരിപാടികളിൽ സജീവമായിരുന്ന ഭഗവൽ സിങിന്റെ പിന്നാലെ ലൈലയും കൂടി. കോടിയേരിക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള റാലിയിൽ ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. സിപിഎമ്മിന്റെ പാർട്ടി ഫണ്ട് പിരിവിന് പോയ വൈദ്യനെ ലൈല അനുഗമിച്ചിരുന്നു. ഇടയ്ക്ക് സ്വന്തം കുടുംബവീട്ടിൽ പോയ ലൈലയ്ക്കൊപ്പം വൈദ്യനും ഉണ്ടായിരുന്നു. എല്ലായിടത്തും ഒരേ നിസംഗ മുഖഭാവമായിരുന്നു വൈദ്യന്. പെരുമാറ്റത്തിൽ വലിയ മാറ്റമൊന്നും കണ്ടില്ല.
കൊച്ചിയിൽ നിന്ന് കിട്ടിയ സൂചന അനുസരിച്ച് കാണാതായ സ്ത്രീകളെ തേടി ആറന്മുള എസ്ഐയും സംഘവും ഞായറാഴ്ച വൈകിട്ടാണ് വൈദ്യന്റെ വീട്ടിൽ വന്നത്. മൊബൈൽ ഫോണിൽ രണ്ടു സ്ത്രീകളുടെയും ചിത്രങ്ങൾ എസ്ഐ ആദ്യം കാണിച്ചത് വൈദ്യനെയാണ്. അറിയില്ലെന്ന നിലപാടിലായിരുന്നു ഇയാൾ. മുഖത്ത് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു. ഈ സ്ത്രീകളുടെ മൊബൈൽ ലൊക്കേഷൻ ഏറ്റവും അവസാനം കണ്ടത് വൈദ്യന്റെ വീട്ടിലാണെന്ന് എസ്ഐ പറഞ്ഞു. ഇങ്ങനെ ചിലർ ഇവിടെ ചികിൽസ തേടി വന്നിട്ടില്ലെന്ന് പറഞ്ഞ് വൈദ്യൻ ഒഴിഞ്ഞു മാറി. ഇവരുടെ മുഖഭാവങ്ങൾ പൊലീസ് മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.
പിന്നീടാണ് ലൈലയെ ചിത്രങ്ങൾ കാണിച്ചത്. പെട്ടെന്ന് ഇവരൊന്നു ഞെട്ടി. ഇക്കാര്യം പൊലീസ് വ്യക്തമാക്കുന്നുണ്ട്. തെളിവായി മൊബൈൽ ദൃശ്യങ്ങളുമുണ്ട്. ഇതോടെയാണ് സ്ത്രീകളുടെ തിരോധാനത്തിൽ ദമ്പതികൾക്കുള്ള പങ്ക് ഉറപ്പിച്ചത്. പിറ്റേന്ന് പുലർച്ചെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലൈലയും ഷാഫിയും നന്നായി ഹോം വർക്ക് ചെയ്തിട്ടാണ് പൊലീസിന് മുന്നിൽ നിൽക്കുന്നത്. അന്വേഷണം വഴി തെറ്റിക്കാനുള്ള എല്ലാ നീക്കങ്ങളും ഇവരുടെ ഭാഗത്ത് നിന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് നരഭോജനം എന്നൊരു കഥ പുറത്തു വന്നത്.
എല്ലാത്തിനും മൂകസാക്ഷി മാത്രമായിരുന്നു വൈദ്യൻ ഭഗവൽ സിങ് എന്നു വേണം കരുതാൻ. അതു കൊണ്ട് തന്നെ അയാളെ മാപ്പുസാക്ഷിയാക്കും. നടന്ന കാര്യങ്ങൾ ഇദ്ദേഹം തുറന്നു പറയുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.