ലക്‌നൗ: നന്ദ്ഗ്രാമില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദസറ ആഘോഷം കാണാനെത്തിയ പെണ്‍കുട്ടിയെ നന്ദ്ഗ്രാം സ്വദേശി സദ്ദാം ജമാനാണ് തട്ടിക്കൊണ്ടു പോയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് വെടിയേറ്റു. നന്ദ്ഗ്രാമിലെ രാംലീല ഗ്രൗണ്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഹിന്‍ഡോണ്‍ നദിക്കരയിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ നദിയുടെ കരയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളഞ്ഞു.

ദസറ ദിവസം രാത്രിയില്‍ രാംലീല ഗ്രൗണ്ടിനു പുറത്തുള്ള അച്ഛന്റെ കടയില്‍ പെണ്‍കുട്ടിയും അമ്മയും എത്തിയിരുന്നു. തുടര്‍ന്ന് ദസറ ആഘോഷം കാണാന്‍ തനിച്ച് ഗ്രൗണ്ടിലേക്ക് പോയ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് നദിക്കരയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നുവെന്നും അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും പിതാവ് നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പോലിസ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടി പ്രതി. െതിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അവിടെ ഒളിപ്പിച്ച അടിവസ്ത്രം വീണ്ടെടുക്കാന്‍ പൊലീസ് സംഘം ഇയാളെ പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരു ആയുധവും അയാള്‍ അവിടെ ഒളിപ്പിച്ചിരുന്നതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പൂനം മിശ്ര പറഞ്ഞു.