- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നൽകിയില്ല; അസം എംഎൽഎ കോൺഗ്രസ് വിട്ടു
ലഖിംപുർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു. അസമിലെ നൗബോയിച്ച മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഭരത് ചന്ദ്ര നാര ആണ് തിങ്കളാഴ്ച പാർട്ടി വിട്ടത്. ലഖിംപുർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഉദയ് ശങ്കർ ഹസാരികയുടെ പേര് കോൺഗ്രസ് പ്രഖ്യാപിച്ചത് രണ്ടുദിവസം മുൻപാണ്.
ലഖിംപുർ മണ്ഡലത്തിൽ തന്റെ ഭാര്യ റാണി നാര സ്ഥാനാർത്ഥിയാകുമെന്ന് ഭരത് ചന്ദ്ര നാര പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇതുണ്ടാകാതെവന്നതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ലഖിംപുർ മണ്ഡലത്തിൽനിന്ന് മുൻപ് മൂന്നുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് റാണി നാര. കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കാണ് ഭരത് ചന്ദ്ര നാര രാജിക്കത്ത് നൽകിയത്. അസമിലെ കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ സ്ഥാനം ഞായറാഴ്ച അദ്ദേഹം രാജിവെച്ചിരുന്നു.