- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭീമാ കൊറേഗാവ് കേസിലെ തെളിവുകൾ വ്യാജമാണെന്ന കണ്ടെത്തലിൽ പ്രതികരിക്കാൻ കേന്ദ്രം തയ്യാറാകണം; ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം പോലും വ്യാജ തെളിവുകളെ തുടർന്ന്; ഫോറൻസിക് സ്ഥാപനത്തിന്റെ വെളിപ്പെടുത്തലിൽ കേസിലെ എല്ലാവരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി:ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ച ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന ഫോറൻസിക് സ്ഥാപനത്തിന്റെ കണ്ടെത്തലിൽ പ്രതികരണവുമായി സിപിഎം പി.ബി.കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിൽ കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹർജികളെയോ എൻഐഎ എതിർക്കരുത്.പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക് തെളിവുകൾ സമയബന്ധിതമായി നീതിപൂർവമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
പുറത്തുവന്ന വസ്തുത അംഗീകരിക്കാൻ എൻഐഎയോ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാരോ തയ്യാറാകാത്തത് അപലപനീയമാണൈന്നും പിബി ചൂണ്ടിക്കാട്ടി.എതിർക്കുന്നവരെ കുടുക്കാനും ജയിലിൽ അടയ്ക്കാനും തെളിവുകൾ കെട്ടിച്ചമച്ചും എൻഐഎയെ ഉപയോഗപ്പെടുത്തിയും കേന്ദ്രം നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്.ഈ സർക്കാരിനെ വിമർശിക്കുന്ന ആർക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാമെന്നും സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി.
സിപിഐഎം പിബി പ്രസ്താവനയിലെ വിമർശനങ്ങൾ ഇങ്ങനെ
''ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിൽ കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണം.പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹർജികളെയോ എൻഐഎ എതിർക്കരുത്.പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക് തെളിവുകൾ സമയബന്ധിതമായി നീതിപൂർവമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കണം.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കേസിൽ കുടുങ്ങിയാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചത്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം കൊലപാതകമാണ്. ഹാക്കിങ് വഴി 2017-19 കാലത്ത് ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി നിക്ഷേപിച്ച വ്യാജരേഖകളാണ് 'തെളിവുകൾ' എന്ന പേരിൽ കണ്ടെടുത്തതെന്നാണ് അമേരിക്കയിലെ ആർസനൽ കൺസൾട്ടിങ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2014 മുതൽ അദ്ദേഹത്തിന്റെ കംപ്യൂട്ടർ നിരീക്ഷണത്തിലായിരുന്നു. ഫാ. സ്റ്റാൻ ഈ രേഖകൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായി, ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് പരിമിതമായ സൗകര്യം പോലും അനുവദിച്ചില്ല.
ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതരായവർക്ക് എതിരായ തെളിവുകൾ എന്ന പേരിൽ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോർട്ടാണ് പുറത്തുവന്നത്.ഇത്തരം തെളിവുകളുടെ പേരിലാണ് പ്രതികളെ യുഎപിഎ പ്രകാരം ജയിലിൽ അടച്ചിരിക്കുന്നത്.പുറത്തുവന്ന വസ്തുത അംഗീകരിക്കാൻ എൻഐഎയോ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാരോ തയ്യാറാകാത്തത് അപലപനീയമാണ്.എതിർക്കുന്നവരെ കുടുക്കാനും ജയിലിൽ അടയ്ക്കാനും തെളിവുകൾ കെട്ടിച്ചമച്ചും എൻഐഎയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സർക്കാരിനെ വിമർശിക്കുന്ന ആർക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാം.''




