ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി സര്‍ക്കാരിന്റെ കാലത്ത് 12,748 ക്ലാസ് മുറികളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം ഉയര്‍ന്ന ചെലവില്‍ നടത്തിയെന്ന് ആരോപിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഏപ്രില്‍ 30 ന് രണ്ട് നേതാക്കള്‍ക്കെതിരെയും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

ഈ കാലത്ത് ആം ആദ്മി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മനീഷ് സിസോദിയ. സത്യേന്ദര്‍ ജെയിന്‍ പൊതുമരാമത്ത് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കാര്യമായ വ്യതിയാനങ്ങളും ചെലവ് വര്‍ധനയും ശ്രദ്ധയില്‍പ്പെട്ടെങ്കിലും നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ ഒരു ജോലി പോലും പൂര്‍ത്തിയാക്കിയില്ല എന്ന് അഴിമതി വിരുദ്ധ സമിതി സമര്‍പ്പിച്ച എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്‍സള്‍ട്ടന്റിനെയും ആര്‍ക്കിടെക്റ്റിനെയും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിയമിച്ചത്. യോഗ്യതയുള്ള അതോറിറ്റിയില്‍ നിന്ന് 17-എ പിഒസി ആക്ട് പ്രകാരം അനുമതി ലഭിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണസംഘം അറിയിച്ചു. റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകളുടെ ശരാശരി ചെലവ് ചതുരശ്ര അടിക്ക് ഏകദേശം 1,500 രൂപയാണെന്ന് അറിയാമായിരുന്നിട്ടും,12,500-ലധികം ക്ലാസ് മുറികള്‍ ചതുരശ്ര അടിക്ക് 8,800 രൂപ നിരക്കിലാണ് നിര്‍മിച്ചതെന്ന് ഏജന്‍സി ആരോപിച്ചു.

ഏകദേശം അഞ്ച് ലക്ഷം രൂപയ്ക്ക് നിര്‍മിക്കാന്‍ സാധിക്കുന്ന ക്ലാസ് മുറികള്‍ 24.86 ലക്ഷം രൂപയ്ക്കാണ് നിര്‍മിച്ചത്. സിസോദിയയും ജെയിനും എഎപി സര്‍ക്കാരില്‍ ഉണ്ടായിരുന്ന കാലത്താണ് അഴിമതി നടന്നതെന്നാണ് ആരോപണം