- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴുത്തിൽ കയർ കുരുക്കിയുള്ള പ്രാങ്ക് നടത്തി; 13 വയസുകാരന് ഒടുവിൽ ദാരുണാന്ത്യം
ലക്‌നൗ: ഉത്തർപ്രദേശിലെ ജലൗനിൽ കഴുത്തിൽ കയർ കുരുക്കിയുള്ള പ്രാങ്ക് നടത്തിയ 13 വയസുകാരന് ഒടുവിൽ ദാരുണാന്ത്യം. മകൻ കാഴ്ചയില്ലാത്ത അമ്മയുടെ മുൻപിലാണ് പിടഞ്ഞുമരിച്ചത്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജാസ് തന്റെ സഹോദരങ്ങളായ യാഷ് (9), മെഹക് (7), ആസ്ത (5) എന്നിവർക്കൊപ്പം ഒറായി കാൻഷിറാം കോളനിയിലെ വീട്ടിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ സ്റ്റൂളിൽ കയറി കഴുത്തിൽ കയർ കൊണ്ട് തമാശയ്ക്ക് കുരുക്കിട്ടതാണ് ജാസ്. കയറി?ന്റെ ഒരറ്റം ജനാലയിൽ ബന്ധിച്ചിരുന്നു. എന്നാൽ പിന്നാലെ സ്റ്റൂൾ തെന്നിപ്പോയതോടെ കുരുക്ക് മുറുകി കുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു. മൂക്കിലൂടെ രക്തം വന്നപ്പോഴാണ് പ്രാങ്ക് കാര്യമായത് സഹോദരങ്ങൾ തിരിച്ചറിഞ്ഞത്.
ജന്മനാ കാഴ്ചയില്ലാത്ത കുട്ടികളുടെ അമ്മ സംഗീത മക്കളുടെ നിലവിളി കേട്ട് ഓടിയെത്തുകയും പ്രദേശവാസികൾ ചേർന്ന് ജാസിന്റെ കഴുത്തിലെ കുരുക്ക് നീക്കി ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
'ദൈവം എനിക്ക് കാഴ്ച നൽകിയിരുന്നുവെങ്കിൽ, എന്റെ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമായിരുന്നു. അവൻ എന്റെ കൺമുന്നിൽ മരിച്ചു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'- സംഗീത കണ്ണീരോടെ പറഞ്ഞു. കുട്ടികളുടെ അച്ഛൻ ഖേം ചന്ദ്ര ജോലിക്ക് പോയ സമയത്താണ് ദാരുണമായ സംഭവമുണ്ടായത്.




