ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. പടക്കങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു ചൊവ്വാഴ്ച രാവിലെയാണു സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ നാലു പേര്‍ മരിച്ചു. നൗഷേരയിലുണ്ടായ അപകടത്തില്‍ അറു പേര്‍ക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ഒരു വീട് തകര്‍ന്നു. നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ ഇടയില്‍നിന്ന് പത്ത് പേരെ പൊലീസ് പുറത്തെടുത്തു. ഇവരിലുള്‍പ്പെട്ട നാലു പേരാണു മരിച്ചത്. ബാക്കിയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ആഗ്ര റേഞ്ച് ഐജി ദീപക് കുമാര്‍ പറഞ്ഞു.