- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലകളുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് അമ്മ
ബംഗളുരു: കർണാടകയിലെ ഉത്തര കന്നഡയിലാണ് സംഭവം. 32 കാരിയായ സ്ത്രീയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആറുവയസ്സുള്ള മകനെയാണ് മുതലകൾ താമസിക്കുന്ന കനാലിലേക്ക് വലിച്ചെറിഞ്ഞത്. ശനിയാഴ്ച രാത്രി ഹലമാദി ഗ്രാമത്തിലാണ് സംഭവം. മകൻ വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി സാവിത്രി എന്ന സ്ത്രീയും ഭർത്താവ് രവികുമാറും (36) ഇടയ്ക്കിടെ വഴക്കിട്ടിരുന്നു.
രൂക്ഷമായ തർക്കത്തെ തുടർന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലിലേക്ക് തള്ളിയതായി പൊലീസ് ആരോപിക്കുന്നു. മുതലകൾ നിറഞ്ഞ കാളി നദിയുമായി ഈ കനാൽ ബന്ധിപ്പിക്കുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും മുങ്ങൽ വിദഗ്ധരുടെ തിരച്ചിൽ ഇരുട്ട് മൂലം തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രി വിനോദിന്റെ മൃതദേഹം കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ സംഘം കുട്ടിയുടെ വലതുകൈ ഭാഗികമായി വിഴുങ്ങിയ മുതലയുടെ താടിയെല്ലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. ശരീരത്തിൽ സാരമായ മുറിവുകളും കടിയേറ്റ പാടുകളും ഉള്ളതായി റിപ്പോർട്ടുണ്ട്.