ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാർ നല്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 500 എയർബസ് എ320 നിയോ ഫാമിലി വിമാനങ്ങളുടെ ഓർഡർ ഇന്ന് എയർലൈൻ ബോർഡ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. എയർബസ് എ320 നിയോ ഫാമിലിയിൽ A320 നിയോ, A321 നിയോ A321 എക്‌സ് എൽ ആർ വിമാനങ്ങൾ ഉൾപ്പെടുന്നു. ഓർഡറിന്റെ മൂല്യം ഏകദേശം 500 ബില്യൺ ഡോളറായിരിക്കും, എന്നാൽ വലിയ ഓർഡറുകൾക്ക് കനത്ത കിഴിവ് ലഭിക്കുന്നതിനാൽ യഥാർത്ഥ മൂല്യം ചെറുതായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഇന്ത്യൻ വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ചുവടുവെപ്പിനാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഒരുങ്ങുന്നത്. എയർബസിൽ നിന്ന് 500 A320 വിമാനങ്ങൾ വാങ്ങുമെന്ന് ഇൻഡിഗോ തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അടുത്തിടെ എയർ ഇന്ത്യ ഒപ്പിട്ട 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് പിന്നാലെയാണ് ഇൻഡിഗോയുടെ പുതിയ നീക്കം.

മാർച്ചിൽ എയർ ഇന്ത്യ നടത്തിയ വിമാനം കരാറിനേക്കാൾ വലുതായിരിക്കും ഇത്. ടാറ്റായുടെ ഉടമസ്ഥതയിലെത്തി ഒരു വർഷത്തിന് ശേഷം 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു.

വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ജൂൺ 19 ന് പാരിസ് എയർ ഷോയിൽവെച്ച് ഇൻഡിഗോ ബോർഡ് ചെയർമാൻ വി. സുമന്ത്രനും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സും എയർബസ് സിഇഒ ഗില്ലോം ഫോറിയും എയർബസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആൻഡ് ഹെഡ് ഓഫ് ഇന്റർനാഷണൽ ക്രിസ്റ്റിയൻ ഷെററും ചേർന്ന് ഒപ്പുവെച്ചു. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപണന കരാറാണിതെന്ന് എയർബസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

2030 ഓടെ ശഇൻഡിഗോയുടെ ഏകദേശം 100 വിമാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കും. അങ്ങനെ വരുമ്പോൾ അടുത്ത പത്ത് വർഷത്തിനുള്ളിൽ ടാർഗെറ്റുചെയ്ത 700-ലധികം ഫ്‌ളൈറ്റ് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പുതിയ വിമാനങ്ങൾ ആവശ്യമാണ്

ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും ഇൻഡിഗോയുടെതാണ്. ഓർഡറിലെ 500 വിമാനങ്ങളിൽ 300 എണ്ണം എ 321 നിയോ, എ 321 എക്സ്എൽആർ വിമാനങ്ങളായിരിക്കും. ഈ വിമാനങ്ങൾക്ക് എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ കഴിയും, യൂറോപ്പിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള എയർലൈനിന്റെ പദ്ധതിയുടെ ഭാഗമാണിത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുമായി നേരിട്ടുള്ള മത്സരത്തിലാണ്. ഇൻഡിഗോ.