അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഖൊരഗ്പുർ - ലക്‌നൗ വന്ദേഭാരത് എക്സ്‌പ്രസിനു നേരെ കല്ലേറുണ്ടായി. ജൂലൈ 9ന് വന്ദേഭാരത് എക്സ്‌പ്രസ് തട്ടി ആട്ടിൻകൂട്ടം ചത്തിരുന്നു. ഇതേതുടർന്നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. അയോധ്യക്കു സമീപം ഒരുകൂട്ടം ആളുകൾ വന്ദേഭാരത് ട്രെയിനിനു കല്ലെറിയുകയായിരുന്നു.

സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. നൻഹു പാസ്വാൻ മക്കളായ അജയ് വിജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാളത്തിലുണ്ടായിരുന്ന ആറ് ആടുകളാണ് ട്രെയിൻ തട്ടി ചത്തത്.

റൗനഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോഹവാളിലായിരുന്നു സംഭവം. കല്ലേറിൽ രണ്ടുകോച്ചുകളിലെ വിന്റോയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി ആർപിഎഫ് ഇൻസ്‌പെക്ടർ സോനുകുമാർ സിങ് അറിയിച്ചു. തകർന്ന വിൻഡോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

കേടുപാടുകൾ സംഭവിച്ചു എങ്കിലും ട്രെയിൻ അയോധ്യയിൽ നിന്ന് ലക്‌നൗവിലേക്കുള്ള യാത്ര തുടർന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.