- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ വൻ വർധന; ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ മുന്നിൽ
ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ വൻ വർധന. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 ശതമാനത്തോളം വർധനയുണ്ട്. കോവിഡ് കാലത്തിനു മുൻപുള്ളതിനേക്കാൾ കേസുകളുടെ എണ്ണത്തിൽ ഇരട്ടിവർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിൽ ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയുടെ റിപ്പോർട്ട്.
ഗെയിംസ് 24ഃ7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ കാലയളവിൽ 18 വയസ്സിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളിൽ 80 ശതമാനവും 13നും 18നും ഇടയിൽ പ്രായമുള്ളവരാണ്. 13 ശതമാനം 9നും 12നും ഇടയിൽ പ്രായമുള്ളവരാണ്. രണ്ട് ശതമാനത്തിലധികം പേർ ഒൻപതു വയസ്സിനു താഴെയുള്ളവരാണ്.
രാജ്യത്ത് ഇപ്പോഴും ബാലവേലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 15.6 ശതമാനം കുട്ടികൾ ഹോട്ടലുകളിൽ ജോലി ചെയ്യുന്നുണ്ട്. ഓട്ടമൊബീൽ ട്രാൻസ്‌പോർട്ട് ഇൻഡസ്ട്രികളിൽ 13 ശതമാനവും 11.8 ശതമാനം കുട്ടികൾ വസ്ത്രനിർമ്മാണ മേഖലയിലും ജോലിചെയ്യുന്നു.




