- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയിച്ച് വിവാഹിതരായത് ആറ് മാസം മുമ്പ്; യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; സ്ത്രീധനപീഡനമെന്ന് ബന്ധുക്കൾ; പിന്നാലെ ഭർത്താവും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; കേസെടുത്ത് പൊലീസ്
തിരുപ്പതി: ആന്ധ്രപ്രദേശിലെ അനന്ത്പുരിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയതിന് പിന്നാലെ ഭർത്താവും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. അനന്ത്പുർ ചിന്നപൊലമാഡ സ്വദേശി മഞ്ജുനാഥ്(26) ഭാര്യ രമാദേവി(24) എന്നിവരാണ് മരിച്ചത്. പ്രണയിച്ച് ആറ് മാസം മുമ്പ് വിവാഹിതരായവരാണ് ജീവനൊടുക്കിയത്. ഇരുവരുടേയും ബന്ധുക്കളുടെ പരാതികളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് തെല്ലാവരിപ്പള്ളിയിലെ റെയിൽവേ ട്രാക്കിൽ രമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനപീഡനം കാരണമാണ് രമാദേവി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പൊലീസിലും പരാതി നൽകി. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ മഞ്ജുനാഥും സമാനരീതിയിൽ ആത്മഹത്യ ചെയ്തത്.
ഭാര്യയുടെ മരണത്തിന് പിന്നാലെ മഞ്ജുനാഥും ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആറുമാസം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹശേഷം സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചുവരികയാണെന്നാണ് തങ്ങൾക്ക് ലഭിച്ചവിവരങ്ങളെന്നും പൊലീസ് പറഞ്ഞു.




