- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപസ്മാരം മാറാരോഗമോ മനോരോഗമോ അല്ല; അതിന്റെ പേരിൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: പങ്കാളിക്ക് അപസ്മാരം ഉണ്ടെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്നും അതിന്റെ പേരിൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്എ മെനസിസ് എന്നിവർ വ്യക്തമാക്കി.
ഭാര്യയ്ക്ക് അപസ്മാരമുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ മനോനില തകരാറിലാണെന്നും കാണിച്ച് മുപ്പത്തിമൂന്നുകാരൻ നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കിൽ മാത്രമേ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനം അനുവദിക്കാനാവൂവെന്ന് കോടതി പറഞ്ഞു.
ഹിന്ദു വിവാഹ നിയമം 13-1 വകുപ്പ് അനുസരിച്ച് വിവാഹ മോചനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഹർജി നൽകിയത്. പങ്കാളികളിൽ ഒരാൾക്കു മാറാരോഗമോ മാനസിക രോഗമോ ഉണ്ടെങ്കിൽ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് നിർദേശിക്കുന്നത്.
തനിക്കു ചുഴലിരോഗം ഉണ്ടായിരുന്നുവെന്നും എന്നാൽ അതിന്റെ പേരിൽ മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഹർജിയിൽ പറയുന്ന കാര്യങ്ങൾ തെളിയിക്കാൻ ഭർത്താവിന് ആയിട്ടില്ലെന്നു വിലയിരുത്തിയാണ് കോടതി നടപടി. അപസ്മാരമുള്ളയാൾക്കു സാധാരണ ജീവിതം നയിക്കാനാവുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.




