- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരൻ മരിച്ച സംഭവം; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ
ന്യൂഡൽഹി: വീൽച്ചെയർ ലഭിക്കാഞ്ഞതിനാൽ ടെർമിനലിലേക്ക് നടന്നുപോയ എൺപതുകാരൻ കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷംരൂപ പിഴയിട്ടു. വീൽച്ചെയർ ലഭിക്കാത്തതിനാൽ ടെർമിനലിലേക്ക് ഒന്നരകിലോമീറ്ററോളം നടന്ന യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ആണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. .
ഫെബ്രുവരി 12-ന് ന്യൂയോർക്കിൽനിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് കുഴഞ്ഞ് വീണ് മരിച്ചത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.സി.എ. എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇത് ത്ൃപ്തികരമായിരുന്നില്ല. മരിച്ച യാത്രക്കാരന്റെ ഭാര്യക്ക് വീൽച്ചെയർ നൽകിയിരുന്നെന്നും കൂടുതൽ വീൽച്ചെയറുകൾ ആവശ്യമായിവന്നതിനാൽ മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ കാത്തുനിൽക്കാൻ അദ്ദേഹത്തോട് പറഞ്ഞതായും എയർ ഇന്ത്യ ജീവനക്കാർ പറഞ്ഞു. എന്നാൽ, ഇതിനു തയ്യാറാവാതെ അദ്ദേഹം നടക്കുകയായിരുന്നുവെന്നാണ് എയർലൈൻ നൽകിയ വിശദീകരണം.
ഭിന്നശേഷിക്കാരോ നടക്കാൻ ബുദ്ധിമുട്ടുള്ളവരോ ആയ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എയർ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് ഡി.ജി.സി.എ. കണ്ടെത്തി. വിമാനത്താവളങ്ങളിൽ ആവശ്യമായത്രയും വീൽച്ചെയറുകൾ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഡി.ജി.സി.എ. നിർദേശവും നൽകി.



