- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൻസുരി സ്വരാജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും സുപ്രീംകോടതി അഭിഭാഷകയുമായ ബൻസുരി സ്വരാജിനെ ന്യൂഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയതിനെതിരെ ആം ആദ്മി പാർട്ടി. ലക്ഷക്കണക്കിന് കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട ലളിത് മോദിയെ കോടതിയിൽ നിരന്തരം ന്യായീകരിച്ചു സംസാരിച്ചയാളാണ് ബൻസുരിയെന്ന് ആം ആദ്മി ആരോപിച്ചു.
മണിപ്പൂരിൽ രണ്ടു സ്ത്രീകളെ വിവസ്ത്രരാക്കി പരേഡ് നടത്തിയപ്പോൾ ബൻസുരി സുപ്രീംകോടതിയിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനുവേണ്ടി നിലകൊണ്ടു. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നപ്പോൾ വ്യാജ മേയർക്കുവേണ്ടിയാണ് ബൻസുരി വാദിച്ചതെന്നും ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷി മർലേന കുറ്റപ്പെടുത്തി.
Next Story