- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛണ്ഡീഗഢിൽ ബിജെപിയിലേത്തിയ ആംആദ്മി കൗൺസിലർമാർ പാർട്ടിയിലേക്ക് മടങ്ങി
ചണ്ഡീഗഢ്; ബിജെപി യിൽ ചേർന്ന് ഒരു മാസത്തിനുള്ളിൽ ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ രണ്ട് ആംആദ്മി കൗൺസിലർമാർ പാർട്ടിയിലേക്ക് മടങ്ങിയെത്തി. സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ ജയത്തിന് നിർണായകമായ കൗൺസിലർമാരായ പൂനം ദേവി, നേഹ മുസാവത് എന്നിവരാണ് എ.എ.പി യിലേക്ക് മടങ്ങിയെത്തിയത്.
ഫെബ്രുവരി 18-നാണ് ഇവരടക്കം മൂന്ന് കൗൺസിലർമാർ ബിജെപിയിൽ ചേരുന്നത്. ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബാലറ്റിൽ തിരുമറി കാണിച്ച റിട്ടേണിങ് ഓഫീസർ അനിൽ മസീഹിനെ സുപ്രീം കോടതി പ്രോസിക്യൂട്ട് ചെയ്യുമെന്ന് പറഞ്ഞതിന് ഒരു ദിവസം മുമ്പാണ് കൗൺസിലർമാരുടെ ബിജെപി പ്രവേശം. എഎപിയുടെ കുൽദീപ് കുമാറിനെ മേയാറായി പിന്നീട് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കഴിഞ്ഞയാഴ്ച നടന്ന സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ബിജെപിയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പുകളിൽ പൂനം ദേവിയുടേയും മുസാവത്തിന്റേയും വോട്ടുകൾ ബിജെപിയുടെ വിജയത്തിൽ നിർണായകമായിരുന്നു. 35-അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ മൂന്ന് എ.എ.പി കൗൺസിലർമാരുടെ വരവോടെ ബിജെപിയുടെ ശക്തി 17-ആയി ഉയർന്നു.
കോൺഗ്രസ്-എ.എ.പി സഖ്യത്തിനും 17-അംഗങ്ങളാണുള്ളത്. ഛണ്ഡീഗഢ് എംപിക്കും വോട്ട് ചെയ്യാൻ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ വോട്ടും ശിരോമണി അകാലിദൾ കൗൺസിലറുടെ വോട്ടും ലഭിച്ചതോടെ 19 വോട്ടുകൾ പിടിച്ച് ബിജെപിയുടെ കുൽജീത്ത് സിങ് സീനിയർ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപി യിൽ ചേർന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയ പൂനം ദേവി ആം ആദ്മി കള്ളന്മാരുടെ പാർട്ടിയാണെന്നും വിമർശിച്ചിരുന്നു. തെറ്റിധാരണകൾ സംഭവിക്കാമെന്നും തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും ഞായറാഴ്ച എ.എപിയിലേക്ക് മടങ്ങിവന്നതിന് ശേഷം ഇരുവരും പ്രതികരിച്ചു. ഇവർക്കൊപ്പം ബിജെപിയിലേക്ക് ചേർന്ന് മൂന്നാമത്തെ കൗൺസിലർ ഗുർചരൺ കാല നിലവിൽ ബിജെപിയിൽ തന്നെയാണ്.