- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിലേയും രാജസ്ഥാനിലേയും ബിജെപി എംപിമാർ രാജിവെച്ചു
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് എംപിമാർ പാർട്ടി വിട്ടു. ഇരുവരും കോൺഗ്രസിൽ ചേരും.
ഹരിയാണയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. പിതാവും മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദർ സിങിനൊപ്പം ബ്രിജേന്ദ്ര കോൺഗ്രസിൽ ചേരുന്നുണ്ട്.
2014-ൽ കോൺഗ്രസ് വിട്ടാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കർഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. 2019-ൽ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബ്രിജേന്ദ്ര ഹിസാറിൽ നിന്ന് വിജയിച്ചത്.
രാജസ്ഥാനിൽ ചുരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്വാനാണ് പാർട്ടി വിട്ട മറ്റൊരു നേതാവ്. അദ്ദേഹവും ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും. ചുരുവിൽ നിന്ന് തുടർച്ചയായി രണ്ട് തവണ വൻഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുള്ള രാഹുൽ കസ് വാന് ബിജെപി ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ചുരുവിൽനിന്ന് അദ്ദേഹം ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും.