പട്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി തുടങ്ങി പതിനൊന്ന് പേർ എതിരില്ലാതെ വിജയിച്ചു. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മന്ത്രിയുമായ സന്തോഷ് സുമനും വിജയികളിൽ ഉൾപ്പെടുന്നു. ആർജെഡിയിൽ നിന്നു നാലു പേരും ജെഡിയുവിൽ നിന്നു രണ്ടു പേരും ബിജെപിയിൽ നിന്നു മൂന്നു പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.