- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി ആംആദ്മി പാർട്ടി
ന്യൂഡൽഹി: കെജരിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കാൻ ആംആദ്മി പാർട്ടി. ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിനാണ് ആംആദ്മി പാർട്ടി തുടക്കമിട്ടിരിക്കുന്നത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തിൽ ശക്തമാക്കാനാണ് എഎപി തീരുമാനം.
അറസ്റ്റിനെതിരെ രാംലീലാ മൈതാനത്തെ റാലി. ഏകദിന ഉപവാസ സമരം, പിന്നാലെയാണ് ജയിൽ കാ ജബാബ് വോട്ട് സെ എന്ന് പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആംആദ്മി പാർട്ടി ഇറങ്ങുന്നത്. വോട്ടിലൂടെ ബിജെപിക്ക് മറുപടി നൽകണമെന്ന ആഹ്വാനം ജനങ്ങളിലേക്ക് എത്തിക്കും.
പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ നേരത്തെ കെജരിവാളും ,ഭഗവന്ത് മാനും റാലി നടത്തിയിരുന്നു. അറസ്റ്റോടെ നിർത്തിവച്ച റാലികൾക്ക് ഇനി ഭഗവന്ത് മാൻ നേതൃത്വം നൽകും. ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ മൻ റാലികൾ നടത്തും. ഡൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഭഗവന്ത് മാൻ എത്തും. കെജരിവാൾ ദേശീയ കൺവീനർ സ്ഥാനം ഒഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് ഭഗവന്ത് മാനെ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നീക്കം.
അതെസമയം ബിജെപിക്ക് ബോണ്ട് നൽകിയ കമ്പനികൾ നികുതി വെട്ടിപ്പും നടത്തിയെന്ന് എഎപി എംപി സഞ്ജയ സിങ്ങ് ആരോപിച്ചു. പല കമ്പനികളും ഒരു രൂപ പോലും നികുതി അടച്ചില്ലെന്നും സിങ് പറഞ്ഞു. ഇതിനിടെ കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി എത്തിയ പുതിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കടുത്ത നിലപാടെടുത്തു. ഇനി ഇത്തരം ഹർജിയുമായി വന്നാൽ വൻ പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയ കോടതി ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് വിട്ടു.