- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 'പ്രവചിച്ചു'; കൈനോട്ടക്കാർ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ അൻപുമണി രാംദോസിന്റെ പട്ടാളി മക്കൾ കച്ചി സ്ഥാനാർത്ഥിയുടെ വിജയം പ്രവചിച്ച രണ്ട് വഴിയോര ഭാവിപ്രവചനക്കാരും അവരുടെ തത്തകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. കടലൂരിലെ പി.എം.കെ. സ്ഥാനാർത്ഥിയും സംവിധായകനുമായ തങ്കർ ബച്ചന്റെ വിജയം പ്രവചിച്ചതിന് പിന്നാലെയാണ് കൈനോട്ടക്കാരായ സഹോദരങ്ങളെ അവരുടെ തത്തകളേയടക്കം അറസ്റ്റുചെയ്ത് പിന്നീട് വിട്ടയച്ചത്. തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.
പ്രചാരണങ്ങൾക്കിടെ തിരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രവചിക്കാൻ തങ്കർ ബച്ചൻ കൈനോട്ടക്കാരനെ സമീപിച്ചിരുന്നു. തുടർന്ന് തങ്ങളുടെ കൈവശമുള്ള നാല് തത്തകളിലൊന്നിനെക്കൊണ്ട് സഹോദരങ്ങളിൽ ഒരാൾ ചീട്ട് എടുപ്പിച്ചു. ഇതിൽ വിജയം സൂചിപ്പിക്കുന്ന ചീട്ട് ലഭിച്ചതിന് പിന്നാലെ തങ്കർ ബച്ചൻ തത്തയ്ക്ക് പഴം നൽകുന്നതടക്കമുള്ള വീഡിയോ പ്രചരിച്ചിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം കൈനോട്ടക്കാരായ സഹോദരങ്ങളുടെ രണ്ടു കൂടുകളിലായുള്ള നാല് തത്തകളെ വനംവകുപ്പ് കണ്ടുകെട്ടി. സഹോദരങ്ങളെ പിന്നീട് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ബിജെപിയുമായി സഖ്യം ചേർന്നാണ് പി.എം.കെ. തമിഴ്‌നാട്ടിൽ മത്സരിക്കുന്നത്. വനംവകുപ്പിന്റെ നടപടിയെ പി.എം.കെ. പ്രസിഡന്റ് അൻപുമണി രാംദോസ് വിമർശിച്ചു.