- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല: വരുൺ ഗാന്ധി
ലഖ്നൗ: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവുമെന്ന് കരുതുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി. ബിജെപി സ്ഥാനാർത്ഥിയാവാനുള്ള വാഗ്ദാനം വരുൺ ഗാന്ധി തള്ളുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2004 മുതൽ കോൺഗ്രസ് കോട്ടയാണ് റായ്ബറേലി.
2004 മുതൽ മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്ന സോണിയാ ഗാന്ധി ഇക്കുറി രാജ്യസഭാംഗമായതിനെ തുടർന്ന് മത്സര രംഗത്തില്ല. അതിന് പകരം മകളും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാവുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം.
പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാവാനുള്ള സാധ്യത വർധിച്ചതോടെയാണ് ബിജെപി വരുണിനെ സമീപിച്ചത്. എന്നാൽ വരുൺ ഈ വാഗ്ദാനം തള്ളുകയായിരുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. 'ഗാന്ധി-ഗാന്ധി മത്സരം' എന്ന തരത്തിൽ ദേശീയ തലത്തിൽ ശ്രദ്ധ തേടുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വരുൺ ഗാന്ധിക്ക് താൽപര്യമില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
നിലവിൽ പിലിബിത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ് വരുൺ. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ വരുണിന് ബിജെപി സീറ്റ് നിഷേധിക്കുകയും ജിതിൻ പ്രസാദയെ സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു.