- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ പാക്കിസ്ഥാൻ ബോട്ടിൽനിന്ന് 600-കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
പോർബന്ധർ: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന ഏകദേശം 86-കിലോഗ്രാം മയക്കുമരുന്ന് പാക്കിസ്ഥാനി ബോട്ടിൽനിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന പതിനാല് പേരെയും കസ്റ്റഡിയിലെടുത്തു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീവ്രവാദവിരുദ്ധ സ്‌ക്വാഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് കടലിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഓപ്പറേഷന്റെ കൃത്യത ഉറപ്പാക്കാൻ കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. ഓപ്പറേഷനിൽ പ്രധാന പങ്കുവഹിച്ചത് കോസ്റ്റ് ഗാർഡിന്റെ രജത്രാൻ എന്ന കപ്പലാണ്. അതിലാണ് എൻ.സി.ബിയിലേയും എ.ടി.എസിലേയും ഉദ്യോഗസ്ഥരുണ്ടായിരുന്നത്.
മയക്കുമരുന്ന് നിറച്ച ബോട്ടിന്റെ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും വേഗമേറിയതും കരുത്തുറ്റതുമായ ഐസിജി കപ്പൽ രജത്രാനുമുന്നിൽ നടപ്പായില്ല. കപ്പലിലെ പ്രത്യേക സംഘം സംശയിക്കപ്പെട്ട ബോട്ടിൽ കയറുകയും മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. പിടിച്ചെടുത്ത പാക്കിസ്ഥാനി ബോട്ടും കസ്റ്റഡിയിലെടുത്തവരേയും കൂടുതൽ അന്വേഷണത്തിനായി പോർബന്ധറിലേക്ക് കൊണ്ടുപോയി.