- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ
ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് (മുൻ ട്വിറ്റർ) പ്രജ്വൽ രേവണ്ണ പ്രതികരണം പങ്കുവച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു, അവസാനം സത്യം തെളിയും- എന്നാണ് എക്‌സ് പോസ്റ്റ്. ഇത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തതയില്ല. കമന്റ് ചെയ്യാൻ കഴിയാത്ത വിധമാണ് പോസ്റ്റ്. വിദേശത്ത് നിന്നാണോ പോസ്റ്റ് ചെയ്തത് അതോ ഹാസനിലെ പ്രജ്വലിന്റെ സോഷ്യൽ മീഡിയ ടീം ആണോ എന്നെല്ലാമുള്ള അവ്യക്തതകളാണ് ഇതിലുള്ളത്.
പ്രജ്വലിനും അച്ഛനും എംഎൽഎയുമായ രേവണ്ണയ്ക്കുമെതിരെ പ്രത്യേകാന്വേഷണ സംഘം സമൻസ് അയച്ചിരുന്നു. രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കുന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ് എസ്‌ഐടി ഉദ്യോഗസ്ഥർ. ഇരകളായ സ്ത്രീകളുടെ മൊഴിയെടുക്കുന്നതിനും ഒരുങ്ങുന്നുണ്ട്.
ഹൊലെനരസിപുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് സമൻസ്. ഇതിന് മുമ്പ് തന്നെ പ്രജ്വൽ ലൈംഗികമായി നിരവധി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന ആരോപണമുള്ളതാണ്.