- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ്: കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ കൂടുതൽ വിലപേശാനൊരുങ്ങി കോൺഗ്രസ്. സഖ്യത്തിൽ താരതമ്യേന ഏറ്റവും പ്രഹരശേഷി കുറഞ്ഞ കക്ഷിയായാണ് കോൺഗ്രസിനെ കണക്കുകൂട്ടിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമാണ് ബലാബലത്തിൽ മാറ്റം വരുത്തിയത്.
സംസ്ഥാനത്തെ ആകെയുള്ള 48 ലോക്സഭാ സീറ്റുകളിൽ 30 സീറ്റുകളിലാണ് മഹാവികാസ് അഘാഡി സഖ്യം വിജയിച്ചത്. ഇതിൽ കോൺഗ്രസാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത്. 13 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ഒമ്പത് സീറ്റുകളിൽ ശിവസേന ഉദ്ദവ് താക്കറേ വിഭാഗവും എട്ട് സീറ്റുകളിൽ എൻസിപി ശരദ് പവാർ വിഭാഗവും വിജയിച്ചു. വിജയിച്ച വിമതൻ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2014ൽ കോൺഗ്രസ് രണ്ട് സീറ്റുകളിൽ വിജയിച്ചപ്പോൾ 2019ൽ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ മത്സരിക്കാൻ സഖ്യത്തിൽ ആവശ്യപ്പെടുമെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. 288ൽ 150 സീറ്റുകൾക്ക് കോൺഗ്രസിന് അർഹതയുണ്ടെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ നാനാ പടോളെയുടെ പക്ഷം. സഖ്യത്തിലെ വല്യേട്ടാണ് കോൺഗ്രസെന്നും പട്ടോളെ പറയുന്നു. എന്നാൽ സഖ്യത്തിൽ വല്യേട്ടനും ചെറിയേട്ടനുമൊന്നുമില്ല എല്ലാവരും തുല്യരാണെന്ന് ശിവസേനയുടെ സഞ്ജയ് റാവത്ത് പറഞ്ഞു.