ന്യൂഡല്‍ഹി: രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 3,961 ആയി. നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 203 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും (1435), ഡല്‍ഹിയിലുമാണ് (483) ഏറ്റവും അധികം രോഗികള്‍. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്നലെ ഓരോ മരണമുണ്ടായത്.

പനി, മൂക്കടപ്പ്, ദഹന പ്രശ്നങ്ങള്‍, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ നാലു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇന്നലെ പകുതിയായി. ഇന്നലെ 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 69 ആയിരുന്നു. വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 23 പേര്‍ വൈറസ് ബാധിതരാണെന്നു കണ്ടെത്തി. 274 ആക്ടീവ് കേസുകളാണുള്ളത്. പുതിയ തരംഗത്തില്‍ സംസ്ഥാനത്ത് ഇതുവരെ 1435 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 161പേര്‍ വൈറസ് മുക്തരായി.