ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 15 പേരെ സൈബര്‍ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ ഐഐടി ബിരുദധാരിയും ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ ഏറെയും ഇരുപതുകളിലുള്ളവരാണ്.

അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാള്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. നാലു മാസത്തിനിടെ 294 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബര്‍ ബ്യൂറോ ഡയറക്ടര്‍ ശിഖ ഗോയല്‍ ദേശീയമാധ്യമത്തോടു പറഞ്ഞു.

ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വിഡിയോയാണ് പ്രചരിപ്പിച്ചത്. വിഡിയോകള്‍ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സൈബര്‍ പൊലീസ് പറഞ്ഞു.