ചെന്നൈ: കഞ്ചാവ് വില്‍പന ചോദ്യംചെയ്ത സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുള്‍രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടിയിലാണ് നാടിനെ നടുക്കിയ സംഭവം.

വീടിനു സമീപം കഞ്ചാവും ലഹരി വസ്തുക്കളും വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരങ്ങള്‍ കച്ചവടക്കാരെ ചോദ്യം ചെയ്യുകയും ലഹരി വസ്തുക്കള്‍ വിറ്റാല്‍ പോലിസില്‍ വിവരം പൊലീസില്‍ അറിയിക്കുമെന്ന് താക്കീതു ചെയ്യുകയുമായിരുന്നു. ഇതില്‍ കുപിതരായ സംഘം കഴിഞ്ഞമാസം 27ന് ഇരുവരെയും തട്ടിക്കൊണ്ടു പോയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വനപ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ 3 പേര്‍ പിടിയിലായതായും മറ്റു 2 പേര്‍ക്കായി അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.