ബെംഗളൂരു: മദ്യപാനത്തിനിടെ സിഗററ്റ് വലിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് യുവാവിനെ കാര്‍ മരത്തില്‍ ഇടിച്ച് കൊലപ്പെടുത്തി. 33കരന്റെ കൊലപാതകത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അറസ്റ്റിലായത്. ഇലക്്‌ട്രോണിക് സിറ്റിയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ബംഗളുരു വീരസാന്ദ്ര സ്വദേശിയായ പ്രശാന്തെന്ന 33കാരനാണു ദാരുണമായി മരിച്ചത്. സംഭവത്തില്‍ റോഷന്‍ ഹെഗ്‌ഡെ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അറസ്റ്റിലായത്.

പ്രശാന്തും റോഷനും അടങ്ങുന്ന സംഘം ഞയറാഴ്ച ഇലക്ട്രോണിക് സിറ്റിയിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചിരിന്നു. കളിില്‍ ഇരുവരുടെയും ടീം തോറ്റു. ക്രിക്കറ്റ് കളിയിലെ തോല്‍വി മറക്കാന്‍ ഇരുവരും ചേര്‍ന്ന് ഗ്രൗണ്ടിലിരുന്നു മദ്യപിച്ചു. ഇടയ്ക്ക് സിഗറ്റ് വലിക്കാനുള്ള പ്രശാന്തിന്റെ ആഗ്രഹമാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

ഞയറാഴ്ച ഇലക്ട്രോണിക് സിറ്റിയിലെ ഗ്രൗണ്ടില്‍ പ്രശാന്തും മറ്റൊരു സംഘവും ക്രിക്കറ്റ് കളിച്ചിരുന്നു. കളിയില്‍ പ്രശാന്തിന്റെ ടീം തോറ്റു. സങ്കടം മാറ്റാന്‍ മാച്ചിനു ശേഷം ടീം അംഗമായ റോഷന്‍ ഹെഗ്ഡയുമായി ചേര്‍ന്നു മദ്യപിച്ചു. മദ്യപാനത്തിനിടെ പ്രശാന്ത് ലൈറ്റര്‍ ചോദിച്ചെങ്കിലും റോഷന്‍ നല്‍കിയില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കാവുകയും ബിയര്‍ ബോട്ടിലുകളുമായുള്ള ഏറ്റുമുട്ടലില്‍ എത്തുകയും ചെയ്തു. ഇതിനിടെ നാവിനു പരുക്കേറ്റ റോഷന്‍ കാറടുത്തു പോകാന്‍ ശ്രമിച്ചപ്പോള്‍ പ്രശാന്ത് വാഹനത്തിന്റെ ഫൂട്ട് റെസ്റ്റില്‍ കയറി നിന്നു.

കാര്‍ മുന്നോട്ടെടുത്ത റോഷന്‍ പ്രശാന്ത് തൂങ്ങിനിന്ന വശം ചേര്‍ത്ത് ആദ്യം റോഡരികിലെ മരത്തിലിടിപ്പിച്ചു.പിടിവിട്ടില്ലെന്നു മനസിലാക്കിയതോടെ സമീപത്തെ മതിലില്‍ വാഹനവും പ്രശാന്തിന്റെയും ചേര്‍ത്ത് ഇരസിപ്പിച്ചു. പരുക്കേറ്റ് റോഡില്‍വീണ പ്രശാന്തിനെ വിവരമറിഞ്ഞെത്തിയ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണു ക്രൂരത പുറത്തെത്തിച്ചതും റോഷന്‍ ഹെഗഡയുടെ അറസ്റ്റിലേക്കും നയിച്ചത്.