ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച 'ഓപ്പറേഷന്‍ ത്രാഷി-I' (Operation Trashi-I) സംയുക്ത നീക്കത്തിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ് (CRPF) എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരെ വധിച്ചത്.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. ഒരു മലയുടെ ചെരുവില്‍ സ്ഥിതി ചെയ്യുന്ന മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീടിനുള്ളില്‍ ഭീകരര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. തന്ത്രപരമായ നീക്കത്തോടെ സൈന്യം ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി. ഇതില്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികളില്‍ (IB, JKP) നിന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ 11 മണിയോടെ തിരച്ചില്‍ ആരംഭിച്ചു. മലയടിവാരത്തിലുള്ള, മണ്‍കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു വീട്ടിലായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. തിരച്ചിലിനായി എത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ സൈന്യം തന്ത്രപരമായ നീക്കത്തിലൂടെ ഭീകരര്‍ ഒളിച്ചിരുന്ന വീട് വളയുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് വിനാശകരമായ യുദ്ധസാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്:

സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് (White Knight Corps) ആണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 'സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒളിത്താവളങ്ങള്‍ ഉണ്ടാവില്ല' എന്ന് സൈന്യം എക്‌സ് (X) പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്ന് കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.