പുന്നൈ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) വാടക വീട്ടിൽ മരിച്ച നിലയിൽ. പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന അയവാസികളുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്. എട്ട് മാസം മുമ്പാണ് ഇദ്ദേഹം മുംബൈയിൽ നിന്നും പൂന്നൈയിലേക്ക താമസ് മാറിയത്.

അദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. സീരിയൽ നടൻ ഗഷ്മീർ മഹാജനിയാണ് മകൻ. വെള്ളിയാഴ്ച മഹാജനിയുടെ ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്.

തലേഗാവ് പൊലീസെത്തി വാതിൽ തകർത്താണ് വീടിനുള്ളിൽ കയറിയത്. മരിച്ചിട്ട് രണ്ടോമൂന്നോ ദിവസമായെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. 7080 കാലഘട്ടങ്ങളിൽ മറാത്തി സിനിമയിൽ നിറഞ്ഞു നിന്ന താരത്തെ മറാത്തി സിനിമയിലെ വിനോദ് ഖന്ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ദുനിയാ കാരി സലാം' (1979), 'മുംബൈ ചാ ഫൗസ്ദാർ' (1984), 'സൂഞ്ച്' (1989), 'കലത് നകലത്' (1990), 'ആറാം ഹറാം ആഹേ' തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. അദ്ദേഹം അഭിനയിച്ച 'ലക്ഷ്മി ചി പാവലെ' എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റാണ്. 2015ൽ 'കേ റാവു തുംഹി' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.