- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷാക്കെതിരായ ആരോപണം; ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്
ന്യൂഡൽഹി: ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് റാഞ്ചി വിചാരണ കോടതി സമൻസ് അയച്ചു. ബിജെപി അനുഭാവി നവീൻ ഝാ റാഞ്ചി സിവിൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമൻസ്. സമൻസ് തീയതി ഇതുവരെ അറിയാനില്ലെന്നും എന്നാൽ ജൂൺ 4ന് വോട്ട് എണ്ണൽ കഴിഞ്ഞാകുമെന്നും രാഹുലിന്റെ നിയമോപദേശകൻ പറഞ്ഞു.
2018 മാർച്ച് 18 ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയായി മുദ്രകുത്തി ബിജെപിക്കെതിരെ രാഹുൽ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് നവീൻ ഝാ കേസ് കൊടുത്തത്. തനിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ റാഞ്ചി വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നടപടികൾ റദ്ദാക്കണമെന്ന രാഹുലിന്റെ ഹരജി ഈ വർഷം ഫെബ്രുവരിയിൽ ഝാർഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു.
ബിജെപി നേതൃത്വം അധികാരത്തിന്റെ ലഹരിയിൽ കള്ളം പറയുന്നവരാണെന്നും കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടയാളെ പ്രവർത്തകർ ബിജെപിയുടെ പ്രസിഡന്റായി അംഗീകരിക്കുമെന്നും എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ജനങ്ങൾ ഒരിക്കലും ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്നുമാണ് രാഹുൽ പ്രസംഗിചതെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.