മുംബൈ: തീരദേശ പലിപാലനചട്ടം ലംഘിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ വീട്ടില്‍ പരിശോധന. വനംവകുപ്പും മുന്‍സിപ്പല്‍ കോര്‍പറേഷനും ചേര്‍ന്നാണ് വെള്ളിയാഴ്ച മുംബൈയിലെ 'മന്നത്' എന്ന വീട്ടില്‍ പരിശോന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രേഖകള്‍ ഹാജരാക്കാമെന്ന് ഷാരൂഖിന്റെ ടീം ഉദ്യോഗസ്ഥരെ അറിയിച്ചു.

തീരദേശ നിയന്ത്രണ മേഖലയില്‍ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകനായ സന്തോഷ് ദൗന്ത്കറാണ് പരാതി നല്‍കിയത്. 2001ലാണ് ബാന്ദ്രയിലെ മന്നത് എന്ന ബംഗ്ലാവ് ഷാരൂഖ് വാങ്ങുന്നത്. ഇവിടെ രണ്ടുനിലകള്‍ കൂടി പണിയാന്‍ നീക്കം നടത്തുന്നത് നിയമലംഘനമാണെന്നാണ് പരാതി.