- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി പെൺകുട്ടികൾക്കൊപ്പം നീന്തൽക്കുളത്തിൽ
ബറേലി: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ പലവിധത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് ശിവ്പാൽ യാദവിന്റെ മകനും ബദൗണിലെ സ്ഥാനാർത്ഥിയുമായ ആദിത്യ യാദവിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ.
സ്ത്രീകൾക്കൊപ്പം സ്വിമ്മിങ് പൂളിൽ ആദിത്യ യാദവ് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രങ്ങൾ 2012-ൽ തന്റെ കോളേജ് കാലത്തേതാണെന്ന് അദ്ദേഹം വാർത്താസമ്മേളനം നടത്തി അറിയിച്ചു.
അവരിലെ ചില വ്യക്തികൾ തന്റെ സുഹൃത്തുക്കളും സഹോദരിമാരുമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സോണൽ സോഷ്യൽ മീഡിയ കൺവീനർ എന്ന് അവകാശപ്പെടുന്ന മഹേന്ദ്ര വിക്രം എന്നയാളാണ് ആദിത്യയുടെ ചിത്രങ്ങൾ പങ്കുവെച്ചത്.
വാർത്താ സമ്മേളനത്തിൽ, തന്റെ സ്വകാര്യതയുടെ ലംഘനത്തെക്കുറിച്ച് ആദിത്യ ആശങ്ക ഉന്നയിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നതിലെ ബിജെപിയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുകയും ചെയ്തു. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ബിജെപിയുടെ ഐടി സെല്ലും പാർട്ടി പ്രവർത്തകരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.