- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെസ്റ്റ് റൂമിൽ മൊബൈൽ വെച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം പകർത്തി; കർണാടക കോളേജിൽ മൂന്നു പെൺകുട്ടികൾക്ക് സസ്‌പെൻഷൻ
ബംഗലൂരു: കർണാടക കോളേജിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ. റെസ്റ്റ് റൂമിൽ മൊബൈൽ ക്യാമറ വച്ച് പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലാണ് മൂന്ന് പേർ സസ്‌പെൻഷനിലാണ്. കർണാടകയിലെ നേത്ര ജ്യോതി കോളജിലെ മൂന്നു വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തത്. ബുധനാഴ്ചയാണ് ഇവർ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തിയത്.
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെൺകുട്ടി സുഹൃത്തുക്കളെ അറിയിച്ചു. ഇവരാണ് വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ലക്ഷ്യമിട്ടത് മറ്റു ചില പെൺകുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വിഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണ് വിദ്യാർത്ഥിനികൾ നൽകിയ വിശദീകരണം.
സംഭവത്തിൽ മൂന്നുപേരെയും കോളജ് മാനേജ്‌മെന്റ് പുറത്താക്കി. കോളജിൽ മൊബൈൽ ഫോണിന് വിലക്കുണ്ടെന്നും ഇതു ലംഘിച്ച് മൊബൈൽ കൊണ്ടുവന്നതിനും വിഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാർത്ഥിനികളെ പുറത്താക്കിയതെന്നു നേത്ര ജ്യോതി കോളജ് ഡയറക്ടർ രശ്മി കൃഷ്ണ പറഞ്ഞു.
തുടർന്നു വിഡിയോ പെൺകുട്ടിയുടെ മുമ്പിൽ വച്ചുതന്നെ ഇവർ ഡിലീറ്റ് ചെയ്തതായും ഡയറക്ടർ പറഞ്ഞു. സംഭവത്തിൽ കോളജ് മാനേജ്‌മെന്റ് തന്നെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. വിഡിയോ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധയ്ക്കായി അയച്ചുവെന്ന് പൊലീസ് അറിയിച്ചു.




